ആശങ്കയായി ഉറവിടം കണ്ടെത്താനാകാത്ത വൈറസ് ബാധിതർ
text_fieldsതിരുവനന്തപുരം: വൈറസ് പകർന്നത് എങ്ങനെയെന്നറിയാത്ത േരാഗബാധിതരുടെ എണ്ണം ആശ ങ്ക ഉയർത്തുന്നു. സംസ്ഥാനത്ത് ഏഴുപേർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. സമ ൂഹ വ്യാപനം സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ഇൗ രോഗപ്പടർച്ചകളുടെ സ്രോതസ്സ് കണ്ടെത്തൽ അനിവാര്യവുമാണ്.
കോട്ടയെത്ത രണ്ട് ആരോഗ്യപ്രവർത്തകർ, മലപ്പുറത്ത് മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞ്, കൊല്ലത്തെ ആരോഗ്യപ്രവർത്തക, രണ്ട് വിദ്യാർഥികൾ എന്നിവർക്കാണ് എങ്ങനെ രോഗബാധയുണ്ടായി എന്ന് കണ്ടെത്താനാകാത്തത്. കൂടാതെ പോത്തൻകോട്ടും മാഹിയിലും മരിച്ചവർക്കും എവിടെ നിന്നാണെന്നതും അവ്യക്തം. പോത്തൻകോട് മേഖലയിൽ വ്യാപക പരിശോധനയിൽ ആർക്കും രോഗം കണ്ടെത്തിയില്ല എന്നത് ആശ്വാസകരമാകുേമ്പാഴും ഇത്തരം കേസുകളുടെ ഉറവിടം കണ്ടെത്താനാകാത്തത് തലവേദനയാണ്. പ്രത്യേക ഗ്രൂപ്പുകളിൽ കുറച്ചാളുകളിൽ മാത്രം നടത്തിയ റാൻഡം പരിശോധനയിൽ രണ്ട് പോസിറ്റിവ് കേസുകൾ കണ്ടതും ഗൗരവത്തോടെയാണ് കാണുന്നത്.
ഇൗ സാഹചര്യത്തിൽ പരിശോധന കൂടുതൽ വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം. പ്രതിദിനം 3000 അധിക പരിശോധന നടത്താൻ നിർദേശമുണ്ട്. പ്രാഥമിക സമ്പർക്കമുള്ളവരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇതൊഴിവാക്കി രോഗികളുമായി ഇടപഴകാത്തവരുടെയും സാമ്പിളുകൾ പരിശോധിക്കണമെന്ന ആവശ്യമുണ്ട്. സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും മറ്റും സാധാരണ പനിയും ചുമയുമായെത്തുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്നവരിലും പരിശോധന നടത്തണമെന്നതാണ് മറ്റൊരു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.