കേരളത്തിൽ രണ്ടു മാസത്തിനിടെ 413 പേർക്ക് സമ്പർക്കപ്പകർച്ച
text_fieldsതിരുവനന്തപുരം: കോവിഡിെൻറ വർധിച്ച സാമൂഹികസാന്നിധ്യം അടിവരയിട്ട് സംസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകളും സമ്പർക്കപ്പകർച്ചയും കുതിച്ചുയരുന്നു. രണ്ടു മാസത്തിനിടെ 413 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പ്രതിദിന കേസുകളുടെ എണ്ണം 200 കവിഞ്ഞതിെൻറ സ്വാഭാവിക ആശങ്കക്കൊപ്പമാണ് ഇൗ കണക്കുകളും.
വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിലെ കോവിഡ് ബാധക്ക് പുറമെ സംസ്ഥാനത്തിനുള്ളിൽ യാത്രാപശ്ചാത്തലമില്ലാത്തവരും രോഗത്തിെൻറ പിടിയിലാകുന്നെന്നത് ആരോഗ്യസംവിധാനങ്ങളെയാണ് കാര്യമായി ബാധിക്കുന്നത്.
സാമൂഹികസമ്പർക്കമേറിയ വിഭാഗങ്ങളിലുള്ളവർ അപ്രതീക്ഷിതമായി രോഗത്തിെൻറ പിടിയിലകപ്പെടുന്നെന്നതിനൊപ്പം ഉറവിടം അവ്യക്തമാണെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. തലസ്ഥാനത്ത് മാത്രം ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 20 കവിഞ്ഞു. സെക്രേട്ടറിയറ്റിന് പുറത്ത് സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു.
ഇതിനു പുറമെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരനും ആംബുലൻസ് ഡ്രൈവറും ആരോഗ്യപ്രവർത്തകരും ലോട്ടറി വിൽപനക്കാരനും ഒാേട്ടാ ഡ്രൈവറും മത്സ്യക്കച്ചവടക്കാരനും സെക്യൂരിറ്റി ജീവനക്കാരനുമടക്കം വിവിധ വിഭാഗങ്ങളിലുള്ളവരാണ് തലസ്ഥാനത്ത് ഉറവിടമറിയാതെ രോഗബാധിതരായത്. ഇവർക്കൊന്നും കാര്യമായ യാത്രാപശ്ചാത്തലവുമില്ല. തലസ്ഥാനത്തെ അഞ്ച് കോവിഡ് മരണങ്ങളിൽ മൂന്നിലും ഉറവിടം അജ്ഞാതം. സാഹചര്യങ്ങൾ മുൻനിർത്തിയാൽ വൈറസിെൻറ സാമൂഹിക സാന്നിധ്യം അനുദിനം വർധിക്കുകയാണെന്ന് വ്യക്തമാണ്.
തിരുവനന്തപുരം കോർപറേഷനിലെ 18 വാർഡുകളാണ് ഇപ്പോൾ കണ്ടെയ്ൻമെൻറ് സോണുകളായുള്ളത്. കർശന നിയന്ത്രണങ്ങളിലാണ് തലസ്ഥാന നഗരം നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.