കോവിഡ് പ്രതിരോധത്തിന് കരുത്തായി നിപ അനുഭവങ്ങൾ
text_fieldsകോഴിേക്കാട്: കോവിഡ് ഭീതിയിൽ ലോകം വിറച്ചിരിക്കുേമ്പാൾ, സംസ്ഥാനത്ത് നിപ രോഗത്തിെൻറ വരവിന് രണ്ടുവർഷം പൂർത്തിയാകുന്നു. 17 പേരുടെ മരണത്തിനിടയാക്കി കോഴിക്കോടിനെ ഞെട്ടിച്ച നിപയെ നേരിട്ടതിെൻറ പരിചയത്തിലാണ് ആരോഗ്യവകുപ്പ് കോവിഡിെൻറ പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നത്. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നേരിട്ട നിപയെ രണ്ടാഴ്ചെകാണ്ട് തുരത്താനായിരുന്നു.
2018 മേയ് അഞ്ചിന് ചങ്ങരോത്തെ സാബിത്താണ് ആദ്യം മരിച്ചതെങ്കിലും ഔദ്യോഗികമായി നിപയാണെന്ന് ആദ്യമായി സ്ഥിരീകരിച്ചത് സാബിത്തിെൻറ സഹോദരൻ സാലിഹ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതോടെയാണ്. കോഴിക്കോട് െകായിലാണ്ടി സ്വദേശിനി അജന്യയും മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഉബീഷുമാണ് രണ്ടുവർഷം മുമ്പ് നിപയിൽനിന്ന് രക്ഷപ്പെട്ടത്. അതേസമയം, 23 പേർക്ക് രോഗം ബാധിച്ചതായും 21 പേർ മരിച്ചതായും രണ്ടു പേർക്ക് രോഗം ഭേദമായതായും ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കുറച്ച്പേരുടെ സാമ്പിളുകൾ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നായിരുന്നു മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ വൈറോളജി വിദഗ്ധൻ ഡോ. ജി. അരുൺ കുമാറും അന്നത്തെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനുമടങ്ങുന്ന സംഘത്തിെൻറ റിപ്പോർട്ടിൽ. ആശാവർക്കർമാർ മുതൽ മുതിർന്ന ഡോക്ടർമാർ വരെയുള്ള ആരോഗ്യപ്രവർത്തകർ ഒരുമയോടെ പൊരുതിയതിനാലാണ് നിപയെ തുരത്താനായത്. ലോകാരോഗ്യ സംഘടനയുടെ നിർേദശമനുസരിച്ച് സമ്പർക്ക പട്ടികയും ചികിത്സ മാർഗരേഖയും തയാറാക്കി പഴുതടച്ച പ്രവർത്തനങ്ങളായിരുന്നു അക്കാലത്ത്.
രോഗിയുമായി ബന്ധം സ്ഥാപിച്ചവരെ കണ്ടെത്തി സമ്പർക്ക പട്ടിക തയാറാക്കുന്നത് ആരോഗ്യവകുപ്പിന് പുതിയ അനുഭവമായിരുന്നു. കോവിഡ് രോഗികളുമായി ബന്ധം പുലർത്തിയവരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ അന്നത്തെ അനുഭവം സഹായകമാകുന്നുണ്ടെന്ന് കോഴിക്കോട് ജില്ല മെഡിക്കൽ ഒാഫിസർ വി. ജയശ്രീ പറഞ്ഞു.
കോവിഡിനു മുമ്പ് ജനങ്ങൾ മാസ്ക് വ്യാപകമായി ധരിച്ചുതുടങ്ങിയതും നിപ കാലത്തായിരുന്നു. നിപ ബാധിച്ച് മരിച്ചവരുടെ സംസ്കാരത്തിെൻറ അതേ മാർഗരേഖയും നടപടിക്രമവുമാണ് കോവിഡിൽ മരിച്ചവരുെട സംസ്കാരത്തിലും പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.