Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഇന്ന് 9...

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർ ത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർകോട് - 4, കണ്ണൂർ - 3, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് രോഗം ബാധി ച്ചത്. ഇതിൽ നാലു പേർ വിദേശത്തു നിന്നെത്തിയവരും രണ്ടു പേർ നിസാമുദ്ദീനിൽ നിന്ന് വന്നവരുമാണ്. മൂന്ന് പേർക്ക് സമ്പ ർക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . അതേസമയം, ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും മുഖ്യമന്ത്രി അറിയിച്ചു. മൊബൈൽ കടകൾ ഞായറാഴ്ച തുറക്കും. വർക്ക്ഷോപ്പു കളും സ്പെയർ പാർട്സ് കടകളും ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കും.

ഇന്ന് 131 പേരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ച ു. ഇതുവരെ 336 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 263 പേർ ഇപ്പോഴും ചികിത്സയിലാണ്. 1,46,686 പേർ ഇപ്പോൾ നിരീക്ഷണത്തിലു ണ്ട്. വീടുകളിൽ 1,45, 934 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 11,232 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.

ഇ ന്ന് സംസ്ഥാനത്തേക്കുള്ള ചരക്കു നീക്കത്തിൽ ചെറിയ കുറവ് വന്നു. സംസ്ഥാനത്തിന്‍റെ ഭക്ഷ്യ സ്റ്റോക്കിൽ നിലവിൽ പ്രശ ്നങ്ങളൊന്നുമില്ല. ഇനിയുള്ള ഘട്ടം മുന്നിൽകണ്ട് സ്റ്റോക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കർഷകർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വിഷു-ഈസ്റ്റർ വിപണി സജീവമാകേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തിൽ അധികമായി ഉൽപാദിപ്പിക്കപ്പെട്ട പച്ചക്കറി വിപണി കിട്ടാതെ പാഴാകുന്നത് കർഷകരെ ബാധിക്കും. അതുകൊണ്ട് പച്ചക്കറികൾ സംഭരിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട് -മുഖ്യമന്ത്രി വിശദീകരിച്ചു.

ഇന്ന് ലോകാരോഗ്യ ദിനമാണ്. നഴ്സുമാരുടെ ത്യാഗോജ്വലമായ പ്രവർത്തനത്തിൽ കേരളം അഭിമാനിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മലയാളി നഴ്സുമാർ അനുഭവിക്കുന്ന പ്രയാസം അസ്വസ്ഥരാക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു.

എം.പി ഫണ്ട് നിഷേധിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം –മുഖ്യമന്ത്രി
തിരുവനന്തപുരം: എം.പി ഫണ്ട് ജനങ്ങൾക്കായി ചെലവിടേണ്ടതാണെന്നും കേന്ദ്ര സർക്കാറി‍െൻറ വിഭവസമാഹരണത്തിനുള്ളതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.പിമാരുടെ പ്രാദേശികവികസന ഫണ്ട് വിനിയോഗം തടയുന്നതുൾപ്പെടെ കാര്യങ്ങൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെപ്പോലും ഗുരുതരമായി ബാധിക്കും. സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തവും വിവേചനപരവുമാണ്. അതിനൊപ്പം ഈ ഫണ്ട് കൂടി വെട്ടിക്കുറച്ചാൽ അത് സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കും. ഈ ഘട്ടത്തിൽ എം.പി ഫണ്ട് നിഷേധിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്. കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മറ്റ് മന്ത്രിമാരും ശമ്പളം വെട്ടിക്കുറച്ചത് സ്വാഗതാർഹമാണ്. സംസ്ഥാനങ്ങൾക്ക് കോവിഡ് നേരിടാൻ നൽകിയ സഹായം തീർത്തും അസന്തുലിതവും വിവേചനപരവുമാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. കേരളത്തെ സംബന്ധിച്ചാണെങ്കിൽ ഈ തുക തീർത്തും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ എം.പിമാരുടെ ഫണ്ട് കൂടി വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമാണ്. അതനുസരിച്ചുള്ള പ്രവ‍ർത്തനം കേരളത്തിലെ ചില എം.പിമാർ തുടങ്ങിെവച്ചതുമാണ്. അതെല്ലാം ഇനി മുടങ്ങുന്ന സാഹചര്യമാണ് കേന്ദ്രസർക്കാറിെൻറ ഈ തീരുമാനം വഴി വരുന്നത്.

മലയാളി നഴ്സുമാരെ സഹായിക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ മലയാളി ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ അവിടങ്ങളിലെ മലയാളി സമൂഹവും മലയാളി സംഘടനകളും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ഡൽഹിയിലും മുംബൈയിലും കോവിഡ് ബാധിച്ച നഴ്സുമാരെ കുറിച്ച് ഉത്കണ്ഠയുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി, മഹാരാഷ്ട്ര, ഡൽഹി മുഖ്യമന്ത്രിമാർക്കും കത്ത് നൽകി. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് ജീവൻ രക്ഷിക്കാൻ അവർ നടത്തുന്ന ത്യാഗോജ്ജ്വല പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകത്തിെൻറ നാനാഭാഗങ്ങളിൽ മലയാളി നഴ്സുമാർ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും അസ്വസ്ഥരാക്കുന്നു. കോട്ടയത്ത് കോവിഡ് ബാധിച്ച വയോധിക ദമ്പതികൾ സുഖം പ്രാപിച്ചത് ആരോഗ്യമേഖലയുടെ അഭിമാന നേട്ടമാണ്. അവരെ ശുശ്രൂഷിക്കവെ വൈറസ് ബാധിച്ച് സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസ് ചികിത്സയിലായിരുന്നു. രോഗം ഭേദമായി പോകെവ നിരീക്ഷണം കഴിഞ്ഞ് എത്തിയാൽ ഇനിയും കൊറോണ വാർഡിൽ ജോലി ചെയ്യാൻ സന്നദ്ധയാണെന്ന അവരുടെ വാക്കുകൾ കേട്ടു.
ഏത് ജില്ലയിലും ജോലി ചെയ്യാൻ കോട്ടയത്തെ പാപ്പ ഹെൻട്രി എന്ന നഴ്സ് ആരോഗ്യമന്ത്രിയെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നഴ്സുമാർ നാടിന് നൽകുന്ന ഉൗർജത്തിെൻറയും കരുതലിെൻറയും ഉദാഹരണമാണിത്. അവർക്ക് അതേ കരുതൽ തിരിച്ചു നൽകാനുള്ള ചുമതല നമുക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - covid update by pinarayi vijayan-kerala news
Next Story