ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ച അഞ്ചുപേരെ തിരിച്ചയച്ചു
text_fieldsഎലത്തൂർ: ആംബുലൻസിൽ യാത്രചെയ്യവെ പൊലീസ് പിടിയിലായ കാസർകോട് സ്വദേശികളെ എറണാ കുളത്തേക്ക് തിരിച്ചയച്ചു. പിടിയിലായ ഏഴുപേരിൽ എറണാകുളത്തുനിന്നു കയറിയ അഞ്ചുപേ രെയാണ് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കലക്ടറേറ്റിൽനിന്നുള്ള തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ തിരിച്ചയച്ചത്.
അഞ്ചുപേർക്ക് യാത്ര ചെയ്യാൻ ടെംബോ ട്രാവലർ ഒരുക്കുകയായിരുന്നു. നോർത്ത് അസി. കമീഷണർ കെ. അഷ്റഫിെൻറ നിർദേശാനുസരണം നടക്കാവ് സി.െഎ വാഹനവുമായി എറണാകുളത്തേക്ക് തിരിച്ചു. ഫോർട്ട് കൊച്ചി പൊലീസിന് ഇവരെ ൈകമാറും. നിരീക്ഷണത്തിലാക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. ഫറോക്കിൽനിന്ന് കയറിയ രണ്ടു പേരുടെ തിരിച്ചുപോക്കിനെക്കുറിച്ച് തീരുമാനമായില്ല. വാട്ട്സ് ആപ് സന്ദേശം വഴി യാത്ര സൗകര്യത്തിൽ ആകൃഷ്ടരായി ഇറങ്ങിത്തിരിച്ച ഏഴു പേരും കാസർകോട് സ്വദേശികളായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ച പാലോറമല ബൈപാസിലാണ് ഇവർ പൊലീസ് പിടിയിലായത്. യാത്രക്കാരെ പിടികൂടിയ ആംബുലൻസിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും സ്രവ പരിശോധനക്കുശേഷം നിരീക്ഷണത്തിലാക്കുകയുമായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി അശ്വിൻ, പട്ടാമ്പി ചാത്തനൂർ സ്വദേശി ഫാരിസ് എന്നിവർക്കെതിരെ കേസെടുത്ത് കഴിഞ്ഞദിവസം ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.