സംസ്ഥാനത്ത് 24 പേർക്ക് കൂടി കോവിഡ്; 12 പേർ കാസർകോട്, ആകെ രോഗബാധിതർ 265
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 12, എറണാകുളം മൂന്ന്, തിരുവനന ്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിങ്ങളിൽ രണ്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് ബുധനാഴ്ചത്തെ കോവിഡ് കേസുകൾ . ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. ഇതിൽ 237 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത ും കോഴിക്കോടുമായി രണ്ട് പേർ ഇന്ന് രോഗമുക്തരായി.
•സൗജന്യ അരിയുടെ അളവിൽ കുറവുണ്ടാകുന്നതായ ി ഒറ്റപ്പെട്ടപ്പെട്ട പരാതിയുണ്ട്. ഇക്കാര്യത്തിൽ കർശന നടപടി ഉണ്ടാകും. റേഷൻകട ഉടമ കൾ ഇക്കാര്യം ശ്രദ്ധിക്കണം. സൗജന്യ റേഷൻ വിതരണം മെച്ചപ്പെട്ടനിലയിലാണ്. കസേരയും കു ടിവെള്ളവും വരെ ചില സ്ഥലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.
•എൻഡോ സർഫാൻ ദുരിതബാധി തർക്ക് സൗജന്യ അരി വീട്ടിലെത്തിക്കും.
•സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് ക്ഷേമ പെൻഷൻ പോയി വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ അത് ബാങ്കിൽതന്നെ സൂക്ഷിക്കുകയും സമ്പർക്ക വിലക്ക് കാലാവധി കഴിഞ്ഞ തുക നൽകുകയും ചെയ്യും.
•മിൽമ പാലും പാൽ ഉൽപന്നങ്ങളും കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യും. മിൽമ സംഭരിക്കുന്ന 1,80,000 ലിറ്റർ മിച്ചം വരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ പാൽപ്പൊടിയാക്കാൻ അവർ സമ്മതിച്ചു. പ്രതിദിനം 50,000 ലിറ്റർ പാൽ ഇൗറോഡ് ഫാക്ടറിയിൽ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീരഫെഡറേഷൻ അറിയിച്ചു. കുടുതൽ പാൽ സ്വീകരിക്കുന്നത് അവർ പരിശോധിക്കും. എങ്കിലും ബാക്കി വരും. ജനങ്ങൾ കൂടുതലായി വാങ്ങാൻ ശ്രദ്ധിച്ചാൽ കർഷകർക്ക് ആശ്വാസമാകും. ബാക്കി വരുന്ന പാൽ സംസ്ഥാനത്തെ അങ്കണവാടി മുഖേന വിതരണം ചെയ്യും. അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പിൽ നൽകാനും നടപടിയെടുക്കും.
•സംസ്ഥാനത്ത് കോവിഡ് പരിശോധന മെച്ചപ്പെട്ടനിലയിൽ നടക്കുന്നു. പുതുതായി 150 പേരോളം ചുമയും പനിയുമായി എത്തുന്നു. ഇവരുടെ സാമ്പികളുകൾ അപ്പോൾതന്നെ എടുക്കുന്നുണ്ട്.
•തിരുവനന്തപുരം ആർ.സി.സിയിൽ മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുതെന്ന് നിർദേശം. സാധാരണ രോഗപരിശോധന ആർ.സി.സിയിൽ നടക്കുന്നില്ല. ചികിത്സ കിട്ടാതെ ആരും പ്രയാസപ്പെടാൻ പാടില്ല.
•പൂഴ്ത്തിെവപ്പ്, കരിഞ്ചന്ത, അമിതവില എന്നിവക്കെതിരെ പരിശോധന കർശനമാക്കും. 212 വ്യാപാരസ്ഥാപനങ്ങളിൽ പരിശോധിച്ചതിൽ 91 സ്ഥാപനങ്ങൾക്കെതിെര നടപടിക്ക് ശിപാർശ ലഭിച്ചിട്ടുണ്ട്.
•കുട്ടികൾക്കുള്ള വാക്സിനേഷൻ മുടങ്ങാതിരിക്കാൻ നടപടി. ക്രമീകരണം ആരോഗ്യവകുപ്പ് ഒരുക്കും. തുടർച്ച മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും.
•അടച്ചിട്ട കടകൾക്ക് ഒരുമാസ വാടക ഇളവ് ലഭിക്കും. ബിൽഡിങ് ഒാണേഴ്സ് അസോസിഷേയൻ ഇക്കാര്യം സർക്കാറിനെ അറിയിച്ചു. സർക്കാർ അഭ്യർഥന മാനിച്ചത് സ്വാഗതാർഹം.
•ബി.പി.സി.എൽ കൊച്ചി മെഡിക്കൽ കോളജിന് 30 െഎ.സി.യുവിന് ഒരു കോടിയും പരിയാരം മെഡിക്കൽ കോളജിന് ഒരു കോടിയും പത്തനംതിട്ട താലൂക്ക് ആശുപത്രിക്ക് 56 ലക്ഷവും നൽകുമെന്ന് ഉറപ്പുനൽകി.
•ജോർഡനിൽ ബ്ലസിയും നടൻ പൃഥിരാജും അടങ്ങുന്ന സിനിമാ ചിത്രീകരണസംഘം കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടെപട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. ആവശ്യമായ സഹായം നൽകാമെന്ന് ജോർഡനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
•പരിശോധന കിറ്റുകൾ ആവശ്യത്തിന് ലഭ്യമാക്കാൻ നടപടിയെടുത്തുവരികയാണ്. പഞ്ചായത്ത്-റവന്യൂ ജീവനക്കാർ ജോലിക്ക് നിർബന്ധമായും പങ്കാളിത്തം വഹിക്കേണ്ട വകുപ്പുകളാണ്. അതിനായി നിർദേശമുണ്ട്
•േലാക്ഡൗൺ വഴി പരസ്പരം ബന്ധപ്പെടുന്ന സാധ്യത കുറഞ്ഞു. സമ്പർക്കത്തിലൂടെ ഒരുപാട് പേർക്ക് ബാധിക്കും. അത് തടയാനായി.
•മദ്യാസക്തി ഉള്ളവർക്ക് കുറിപ്പടി കൊടുക്കില്ലെന്ന് നിലപാടുള്ള ഡോക്ടർമാരോട് നിർബന്ധിച്ച് ചെയ്യണം എന്ന് പറയുന്നില്ല. കടയടച്ച് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിൽ മദ്യാസക്തിക്ക് ശമനം വന്നിട്ടുണ്ട്. ഇവരെ സ്നേഹപൂർവം സമ്മർദം ചെലുത്തി വിമുക്തി കേന്ദ്രത്തിൽ എത്തിക്കണം. മദ്യവുമായി ബന്ധപ്പെട്ട് െഎ.എം.എ എന്തടിസ്ഥാനത്തിൽ കോടതിയെ സമീപിച്ചത് എന്നറിയില്ല.
•ചില സ്വകാര്യ ആശുപത്രികളിൽ ലോസ് ഒാഫ് പേ എടുക്കാൻ പറയുന്നത് ശരിയല്ല. ശമ്പളം കൊടുക്കണം എന്നതാണ് സർക്കാർ നിലപാട്.
•ഏതെങ്കിലും ഒരാളെ സന്നദ്ധപ്രവർത്തകൻ എന്നനിലയിൽ സ്വന്തം നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.