അമിതവില; 45 കടയുടമകൾക്കെതിരെ നടപടിക്ക് ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചില വ്യാപാര സ്ഥാപനങ്ങളില്‍ കരിഞ്ചന്തയും പൂഴ ്ത്തിവെപ്പും അമിതവിലയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന തുട ങ്ങി. നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ 45 കടയുടമകള്‍ക്കെതിരെ നടപടിക്കു ശിപാര്‍ശ ചെയ്തു.
പല നിത്യോപയോഗ സാധനങ്ങള്‍ക്കും അഞ്ച് മുതല്‍ 25 രൂപ വരെ കിലോക്ക് വില കൂട്ടി ഈടാക്കുന്നതായും ചില വ്യാപാരികള്‍ വന്‍തോതില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതായും പലരും ബില്‍ നല്‍കാതെ വെള്ള പേപ്പറില്‍ തുക എഴുതി നല്കി വരുന്നതായും കണ്ടെത്തി. മിക്ക കടകളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും ഉള്ളയിടങ്ങളിൽ പറഞ്ഞതിനെക്കാൾ കൂടുതല്‍ തുകയാണ് ഈടാക്കുന്നതെന്നും കണ്ടെത്തി.
ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം ജില്ലയിലെ 31ഉം കൊല്ലത്തെ മൂന്നും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ രണ്ടു വീതവും കോഴിക്കോട് , വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ കടകൾക്കുമെതിരെ നടപടി സ്വീകരിക്കാൻ അതത് സിവില്‍ സപ്ലൈസ് ഒാഫിസര്‍മാര്‍ക്ക് വിജിലൻസ് റിപ്പോര്‍ട്ട് നൽകി.
വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടാകെ പരിശോധന തുടരുമെന്ന് വിജിലന്‍സ് മേധാവി എസ്. അനില്‍കാന്ത് അറിയിച്ചു.
െഎ.ജി എച്ച്. വെങ്കിടേഷിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇൻറലിജൻസ് എസ്.പിയുടെ ചുമതല വഹിക്കുന്ന ഇ.എസ്. ബിജുമോനും ജില്ല വിജിലൻസ് മേധാവികളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.