കോവിഡ്: കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണം
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ ്ങൾ. വെള്ളിയാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ച ഒരേയൊരു കോവിഡ് കേസ് കോഴിക്കോട് ജില്ലയിലാണ്.
12 ഗ്രാമപഞ്ചായത ്തുകളിലെ 15 വാര്‍ഡുകളിലും കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളിലും നിയന്ത്രണം ഏ ര്‍പ്പെടുത്തി കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. കിഴക്കോത്ത് (12ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ (6), അഴിയൂര്‍ (4,5), ചെക്യാട് (10), തിരുവള്ളൂര്‍(14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8),എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോര്‍പറേഷനിലെയും (42 നല്ലളം, 43കൊളത്തറ, 44കുണ്ടായിത്തോട്, 45ചെറുവണ്ണൂർ ഈസ്റ്റ്, 54കപ്പക്കൽ, 55പയ്യാനക്കൽ, 56ചക്കുംകടവ് വാര്‍ഡുകള്‍) കോവിഡ് ഹോട്സ് പോട്ടായ വാര്‍ഡുകളിലാണ് നിയന്ത്രണം. ഉത്തരവ് പാലിച്ചില്ലെങ്കിൽ ശിക്ഷാനിയമം 188 (ഔദ്യോഗിക ഉത്തരവ് ലംഘനം), 269 (ജീവന് അപകടമുണ്ടാക്കുന്ന രോഗം പരത്തുംവിധമുള്ള അലംഭാവം) എന്നിവ പ്രകാരം നടപടിയെടുക്കും.
ഈ വാര്‍ഡുകള്‍ക്കകത്തെ റോഡുകളിൽ വാഹനഗതാഗതം പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിന് വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു.
ഭക്ഷ്യ, അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ 2 മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. വീടുകള്‍ക്ക് പുറത്ത് കൂട്ടം കൂടരുത്. നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ല പൊലീസ് മേധാവികള്‍ സ്വീകരിക്കണം. ആരോഗ്യവിഭാഗത്തിെൻറ നിരീക്ഷണം ശക്തിപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.