പുറത്തേക്കുള്ള യാത്രക്കും പരിശോധനക്ക് ആലോചന
text_fieldsതിരുവനന്തപുരം: കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കും കോവിഡ് പരിശോധന ബാധകമാക്കാൻ ആലോചന. കേരളത്തിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയ 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. വിശദറിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആരോഗ്യസെക്രട്ടറിക്ക് നിർദേശം നൽകി.
ഉറവിടമറിയാത്ത കേസുകൾക്കൊപ്പം ഇത്തരം കോവിഡ് സ്ഥിരീകരണങ്ങൾ സമൂഹവ്യാപനത്തിെൻറ സൂചനയാണെന്നാണ് വിദഗ്ധസമിതി നിരീക്ഷണം. പക്ഷേ സർക്കാർ അംഗീകരിച്ചിട്ടില്ല. തമിഴ്നാട്ടിൽ റെയിൽേവ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നടത്തിയ പരിശോധനയിൽ കേരളത്തിൽനിന്ന് പോയ 80 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കർണാടകയിലും ഡൽഹിയിലും സമാനരീതിയിൽ കേസ് റിപ്പോർട്ട് ചെയ്തതോടെയാണ് കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിൽ പോസിറ്റിവാകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ജില്ല തിരിച്ച പട്ടിക തയാറാക്കിയത്. ഏതു സാഹചര്യത്തിലാണ് ഇവർക്ക് കോവിഡ് പിടിപെട്ടതെന്ന് വ്യക്തമല്ല. മടങ്ങിപ്പോകുന്നവർക്ക് ചെലവ് കുറഞ്ഞ റാപിഡ് ആൻറിബോഡി പരിശോധനയാണ് പരിഗണനയിലുള്ളത്. റാപിഡ് കിറ്റുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനായില്ലെങ്കിൽ മറ്റ് പരിശോധനാരീതികൾ ആലോചിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.