Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറവിടമറിയാത്ത രോഗികൾ...

ഉറവിടമറിയാത്ത രോഗികൾ വര്‍ധിക്കുന്നു: കോവിഡ് ചട്ടലംഘനത്തിന് ഇനി താക്കീതില്ല, ശിക്ഷ

text_fields
bookmark_border
ഉറവിടമറിയാത്ത രോഗികൾ വര്‍ധിക്കുന്നു: കോവിഡ് ചട്ടലംഘനത്തിന് ഇനി താക്കീതില്ല, ശിക്ഷ
cancel

തൃശൂർ: കൊടുങ്ങല്ലൂരിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ചട്ടലംഘനം നടത്തുന്നവർക്ക് ഇനിമുതൽ താക്കീത് നൽകില്ല. പകരം നേരിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ഹാളിൽ അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ല കലക്ടർ എസ്. ഷാനവാസ് ഓൺലൈനായി പങ്കെടുത്തു.

കോട്ടപ്പുറം മാർക്കറ്റിൽ നിയന്ത്രണം കർശനമാക്കും. വഴിയോരക്കച്ചവടം അനുവദിക്കില്ല. വിവാഹത്തിന് 50 പേരിൽ കൂടുതലും മരണാനന്തര ചടങ്ങുകൾക്ക് 20 പേരിലും കൂടുതൽ പങ്കെടുത്താൽ ശിക്ഷാ നടപടി സ്വീകരിക്കും. നഗര പ്രദേശങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പൊലീസ് ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന കർശനമാക്കും. കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. പ്രദേശത്ത് അവശ്യസാധനങ്ങൾക്ക് മാത്രം വിൽപ്പനാനുമതി.

നഗരസഭാ പരിധിയിൽ എല്ലാ കടകളും രാവിലെ 7 മുതൽ വൈകീട്ട് 7 വരെ മാത്രം പ്രവർത്തിക്കാൻ പാടുള്ളൂ. വ്യാപാരസ്ഥാപനങ്ങളിൽ സന്ദർശക ഡയറികൾ സൂക്ഷിക്കുകയും ജീവനക്കാർ മാസ്ക് ശരിയായി ധരിക്കുകയും വേണം. അഞ്ച്പേരിൽ കൂടുതൽ ആളുകളെ ഒരേ സമയം കടകളിൽ കയറാൻ അനുവദിക്കരുത്. 10 വയസ്സിൽ താഴെയുള്ള കുട്ടികളെയും 60 വയസ്സിൽ കൂടുതലുള്ളവരെയും കടയിൽ കയറ്റിയാൽ സ്ഥാപനം അടക്കുന്നതുൾപ്പെടെ ശിക്ഷാ നടപടികൾ സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും മറ്റും കൂട്ടം കൂടി നിൽക്കുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും ശിക്ഷാർഹമാണ്.

നഗരസഭ ചെയർമാൻ കെ.ആർജൈത്രൻ, വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ കെ.എസ് കൈസാബ്, സി.കെ.രാമനാഥൻ, നഗരസഭ സെക്രട്ടറി ടി.കെ സുജിത്, തഹസിൽദാർ കെ. രേവ, സെക്റ്ററൽ മജിസ്ട്രേറ്റ് ഹണി ജോസഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷ്, കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ ബൈജു, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:Covid 19 kodungallur 
Next Story