Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: വീണ്ടും...

കോവിഡ്: വീണ്ടും റാപ്പിഡ് ടെസ്റ്റിലേക്ക്, 10000 കിറ്റുകൾ നേരിട്ട് ലഭ്യമാക്കും 

text_fields
bookmark_border
covid-rapid-test
cancel

തിരുവനന്തപുരം: കണക്കുകൂട്ടലുകൾക്കപ്പുറത്തേക്ക് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നേരത്തേ പാതിവഴിയിൽ അവസാനിപ്പിച്ച റാപ്പിഡ് ആൻറിബോഡി ടെസ്റ്റിെൻറ സാധ്യതകളിലേക്ക് വീണ്ടും കേരളം. ഉറവിടമറിയാത്ത രോഗികൾ വർധിക്കുന്നതും  ഇളവുകളെതുടർന്ന് ജനജീവിതം സാധാരണനിലയിലായ സാഹചര്യത്തിൽ വൈറസ് വ്യാപനസാധ്യത കണക്കിലെടുത്തുമാണ് റാപ്പിഡ് ടെസ്റ്റിന് ആരോഗ്യവകുപ്പ് തീരുമാനമെടുത്തത്. രണ്ട് വിദേശകമ്പനികളിൽനിന്നായി 10000 റാപ്പിഡ് കിറ്റുകൾ നേരിട്ട് ലഭ്യമാക്കാനാണ് തീരുമാനം. ഇൗ രണ്ട് കമ്പനികൾക്കും ഇന്ത്യയിൽ കിറ്റുകൾ വിതരണം ചെയ്യാൻ െഎ.സി.എം.ആർ അനുമതി നൽകിയിരുന്നു.

കേരളത്തിലെ കോവിഡ് പകർച്ചയുെട രണ്ടാംഘട്ടത്തിൽ െഎ.സി.എം.ആറിൽനിന്ന് ലഭിക്കുന്ന കിറ്റുകൾ ഉപേയാഗിച്ച് ലക്ഷം റാപ്പിഡ് ടെസ്റ്റുകൾ  നടത്തുന്നതിന് സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ആദ്യഘട്ടമായി െഎ.സി.എം.ആർ ലഭ്യമാക്കിയ 12,400 കിറ്റുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. പിന്നാെല െഎ.സി.എം.ആർ തന്നെ കിറ്റുകളുടെ ഉപയോഗം വിലക്കി. 

റാപ്പിഡ് കിറ്റുകളുടെ അഭാവത്തിൽ ആരോഗ്യപ്രവർത്തകരടക്കം രോഗപ്പടർച്ചാ സാധ്യത ഏറെയുള്ള മുൻഗണന വിഭാഗത്തിലുള്ളവരുടെ സാമ്പിളുകൾ പി.സി.ആർ പരിശോധനക്കാണ് വിധേയമാക്കുന്നത്. ഒരു സാമ്പിളിലെ പരിശോധനക്ക് ആറ് മണിക്കൂർവരെ സമയമെടുക്കുന്നതിനൊപ്പം ചെലവും കൂടുതലാണ്.

രണ്ടാംഘട്ട വ്യാപനത്തിൽ രോഗികളുടെ എണ്ണം കുറയുകയും ഭീതി താൽക്കാലികമായെങ്കിലും ഒഴിയുകയും ചെയ്തതോടെ റാപ്പിഡ് ടെസ്റ്റ് വേണ്ടെന്നായിരുന്നു സംസ്ഥാനത്തിെൻറ തീരുമാനം. എന്നാൽ, മേയ് ഏഴിനുശേഷം കോവിഡ് പോസിറ്റിവ് കേസുകളുടെ ഗ്രാഫ് ഇതുവരെയുണ്ടാകാത്തവിധം വർധിച്ച സാഹചര്യത്തിൽ വേഗമേറിയ കൂടുതൽ പരിശോധനകൾ അനിവാര്യമാണെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. ഇൗ സാഹചര്യത്തിലാണ് ഉപേക്ഷിച്ച പരിശോധനരീതിയിലേക്ക് തിരിെകപ്പോകുന്നത്. 

14 ദിവസമാണ് ക്വാറൻറീൻ കാലയളവായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇൗ  സമയം കഴിഞ്ഞശേഷവും കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇൗ സാഹചര്യത്തിൽ പരിശോധന കൂട്ടുക മാത്രമാണ് വൈറസ് തടയാനുള്ള പ്രതിവിധി. പി.സി.ആറിന് പുറമെ കാറ്റ്റിഡ്ജ് ബെയ്സിഡ് ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേൻ ടെസ്റ്റ് (സി.ബി.എൻ.എ.എ.ടി), ട്രൂനട്ട്  എന്നീ മൂന്ന് പരിശോധനകളാണ് േകാവിഡ് സ്ഥിരീകരിക്കാൻ കേരളത്തിൽ നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19covid rapid test
News Summary - Covid Rapid Test Covid 19 -Kerala News
Next Story