സ്വന്തം സഞ്ചാരപഥം പുറത്തുവിട്ട് വയനാട് സ്വദേശി
text_fieldsകൽപറ്റ: മാർച്ച് 21ന് ദുബൈ വിമാനത്താവളം ടെർമിനൽ മൂന്നിൽ നിന്ന് ഞാൻ എമിറേറ്റ്സ് ഇ.കെ 568 വിമാനത്തിൽ 9:55ന് ബംഗള ൂരുവിലേക്ക് യാത്ര തുടങ്ങി. 2:55 ന് ബംഗളൂരുവിൽ എത്തി. തിരക്ക് വളരെ കുറവ്. ഹെൽത്ത് ഫോം (2 കോപ്പി) പൂരിപ്പിച്ച് ഹെൽ ത്ത് ഡെസ്ക്കിൽ ഏൽപിച്ചു.
ശരീരത്തിനെ ഊഷ്‌മാവ് നോർമൽ ആയിരുന്നു. ലഗേജ് എടുത്ത ശേഷം വിമാനത്താവളത്തിന് പു റെത്തത്തിയ എന്നെയും ബാക്കി യാത്രികരേയും ബസുകളിൽ അടുത്തുള്ള ആകാശ് ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോയി. 14 ദിവസത്തെ ഹോം ക്വാറൻറീൻ നിർദേശിച്ചു. ചെറിയ പനിയും മറ്റും ഉള്ളവർക്ക് 20 ഉം 28 ദിവസങ്ങളായി നീട്ടി കൊടുക്കുന്നതും കണ്ടു.
അതേബസിൽ തിരിച്ച് വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന് രാവിലെ 9:50ന് കോഴിക്കോടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇനി യാത്ര. കുറച്ചു സമയം ആളൊഴിഞ്ഞ ഭാഗത്തു വിശ്രമിച്ചു. നാട്ടിലെ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറെ ഞാൻ വരുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. വേണ്ട സഹായം എന്തു വേണമെങ്കിലും ആവശ്യപ്പെടാൻ പറഞ്ഞു. തുടർന്നുള്ള എെൻറ യാത്ര സമയങ്ങൾ അറിയിച്ചു കൊണ്ടിരുന്നു.
വിമാനം 11:15 ന് ആണ് പുറപ്പെട്ടത്. 12:30 ഓടുകൂടി കോഴിക്കോട്ടിറങ്ങി. ഫോം പൂരിപ്പിച്ച് നൽകി. ചെക്കപ്പിന് ശേഷം ഡോക്ടറുടെ പരിശോധനയും കഴിഞ്ഞ് പുറത്തെത്തി. ജനത കർഫ്യൂ ആണ്. ബന്ധുക്കൾ കാർ കൊണ്ടുവന്നു വിമാനത്താവളത്തിൽ ഏൽപിച്ചുപോയിരുന്നു. ഒറ്റക്കാണ് യാത്ര. മുക്കം താമരശ്ശേരി വഴി വീട്ടിലേക്ക് ഡ്രൈവ് തുടർന്നു. ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശമനുസരിച്ച് എവിടെയും നിർത്തിയില്ല. വീട്ടിലേക്ക് വിളിച്ചു. ഉമ്മ ഒഴികെ വീട്ടിൽ ഉള്ളവരോടൊക്കെ മാറാൻ ഞാൻ കർശന നിർദേശം നൽകി. 2:55 ന് വീട്ടിൽ എത്തി. മൂന്നു വയസ്സുള്ള മകനെ കണ്ടില്ല. ഉപ്പ,വല്ല്യുമ്മ, ഭാര്യ, മകൻ, ബന്ധുക്കൾ എല്ലാവരെയും വിഡിയോ േകാൾ ചെയ്തു.
കുളി കഴിഞ്ഞ അടഞ്ഞ റൂമിൽ യാത്ര ക്ഷീണം കാരണം ഉറങ്ങാൻ കിടന്നപ്പോൾ േകാൾ വന്നു. ഹെൽത്ത് ഇൻസ്പെക്ടർ 'ഞാൻ പുറത്തു കറങ്ങി നടക്കുന്നുണ്ട് എന്ന്’.ഞാൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി വീണ്ടും ഉറങ്ങാൻ നിന്നപ്പോൾ സുഹൃത്തിെൻറ കോൾ, നിന്നെ നോക്കി പൊലീസ് വന്നിട്ടുണ്ട് .കാര്യങ്ങൾ ബോധ്യപ്പെടുത്തി പൊലീസിനെയും പറഞ്ഞു വിട്ടു. നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടിയാണ് ഈ ക്വാറൻറീൻ. ഞാൻ കാത്തിരിക്കുന്നു നല്ലൊരു നാളേക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.