കോഴിക്കോട്ട് കോവിഡ് മുക്തനായ യുവാവ് ആശുപത്രിയിൽ മരിച്ചു
text_fieldsകോഴിക്കോട്: കോവിഡ് നെഗറ്റീവായിട്ടും അതിഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. നന്മണ്ട കൂളിപ്പൊയിൽ ചെറുവലത്ത് രാമൻകുട്ടിയുടെ മകൻ സജിലേഷാണ് (33) മരിച്ചത്. ദിവസങ്ങളായി ചികിത്സയോട് പ്രതികരിക്കാതെ അതി ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിെൻറ സഹായത്തോടെ കഴിയുകയായിരുന്നു. തിങ്കളാഴ്ച 4.30ഓടെ വെൻറിലേറ്റർ മാറ്റി.
നാല് ദിവസം നീണ്ട ചുമയും ശ്വാസ തടസ്സവുമായി ജൂൺ 20നാണ് യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായത്. ബാംഗ്ലൂർ യാത്രാപശ്ചാത്തലമുള്ള യുവാവിന് കോവിഡ് പരിശോധന പോസിറ്റീവാകുകയും കോവിഡുമായി ബന്ധപ്പെട്ട ന്യൂമോണിയ തിരിച്ചറിയുകയും ചെയ്തു.
ഗുരുതര ശ്വാസ തടസ്സവും കോവിഡും കാരണം രോഗപ്രതിരോധ ശേഷിക്ക് ഗുരുതര തകരാറുകൾ സംഭവിച്ചു. ആദ്യദിവസം തന്നെ രോഗിക്ക് പ്ലാസ്മ തെറാപ്പി നൽകുകയും ചെയ്തു. എന്നാൽ, ദിവസം കഴിയുംതോറും രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും മരുന്നുകളോടും ചികിത്സയോടും പ്രതികരണം കുറയുകയുമാണുണ്ടായത്. ഇദ്ദേഹത്തിെൻറ സഹോദരന് ജൂൺ 17ന് രോഗം സ്ഥിരീകരിച്ചിരുന്നു. ജൂലൈ ആറിന് ഇേദഹത്തിെൻറ രണ്ട് കോവിഡ് പരിശോധനകൾ നെഗറ്റീവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.