മിൽമക്കും വേണ്ട; ക്ഷീരകർഷകർ പാൽ ഒഴുക്കിക്കളയുന്നു
text_fieldsചിറ്റൂർ: മിൽമ സംഭരണം നിർത്തിയതോടെ പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിൽ ക്ഷീരക ർഷകർ പാൽ ഒഴുക്കിക്കളയുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മിൽമയുടെ വിറ്റുവരവിൽ ഇ ടിവുണ്ടായിരുന്നു. ബാക്കിവന്ന പാൽ, പൊടിയാക്കി മാറ്റാൻ കോവിഡ് ഭീതിയുടെ പേരിൽ തമിഴ് നാട് വിസമ്മതിച്ചതോടെയാണ് മിൽമ ബുധനാഴ്ച സംഭരണം വേണ്ടെന്നുവെച്ചത്. വ്യാഴാഴ് ച മുതൽ സംഭരണം 50 ശതമാനമാക്കി വെട്ടിച്ചുരുക്കുമെന്നും പ്രഖ്യാപിച്ചു.
ഇൗ സാഹചര്യ ത്തിലാണ് ക്ഷീരകർഷകർ നിവൃത്തിയില്ലാതെ പാൽ ഒഴുക്കിക്കളയുന്നത്.
ജനങ്ങൾ പുറത്തിറങ്ങാതായതോടെ പ്രാദേശിക വിപണിയിലും ആവശ്യക്കാർ കുറവാണ്. ഇതുകാരണം കിഴക്കൻ മേഖലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിദിനം 1,20,000 ലിറ്റർ പാലാണ് മിൽമ ചിറ്റൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിൽനിന്നും ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ നിന്നുമായി സംഭരിക്കുന്നത്. 59 സംഘങ്ങളിലായി 2544 ചെറുതും വലുതുമായ ക്ഷീര കർഷകർ ചിറ്റൂർ ബ്ലോക്കിലുണ്ട്. 600 ലിറ്റർ വരെ പ്രതിദിനം നൽകുന്നവർ ചിറ്റൂർ ബ്ലോക്കിലുണ്ട്.
പാലിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനുള്ള സംവിധാനങ്ങളൊന്നും മേഖലയിലെ സഹകരണ സംഘങ്ങൾക്കില്ല. എന്നാൽ, തമിഴ്നാട്ടിൽ നിന്നുള്ള പാൽ വരവ് ഇപ്പോഴും തുടരുന്നു.
മലബാർ മേഖലയിലെ പാൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് മലബാർ മേഖലയിൽ പാൽ സംഭരണത്തിലുണ്ടായ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. മിൽമ മലബാർ മേഖല യൂനിയൻ ആറ് ജില്ലകളിലെയും ക്ഷീര സഹകരണസംഘങ്ങളിൽനിന്ന് വ്യാഴാഴ്ച രാവിലെ പാൽ സംഭരിക്കും. ഉച്ചക്കുശേഷം സംഭരിക്കുന്ന പാൽ സമൂഹ അടുക്കളയിൽ അടക്കം വിതരണം െചയ്യാനാണ് ആലോചന. മിൽമ ബുധനാഴ്ച പാൽ സംഭരണം നിർത്തിയതിനെതുടർന്ന് ക്ഷീരകർഷകർ പല സ്ഥലങ്ങളിലും പാൽ ഒഴുക്കിക്കളഞ്ഞിരുന്നു. കർഷകരുടെ ദുരവസ്ഥ മലബാർ യൂനിയൻ മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് മന്ത്രി കെ. രാജു തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് താൽക്കാലിക പരിഹാരമായത്.അധികം വരുന്ന പാൽ പാൽപ്പെടിയാക്കാൻ തമിഴ്നാട്ടിലെ കമ്പനികൾക്ക് നൽകുന്നത് തടഞ്ഞ നടപടിയിൽ തമിഴ്നാട് സർക്കാർ അയഞ്ഞു. പ്രതിദിനം 50,000 ലിറ്റർ പാൽ അതിർത്തി കടത്തിവിടാമെന്ന് തമിഴ്നാട് സർക്കാർ സമ്മതിച്ചതായി മന്ത്രി കെ. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു. ബാക്കി പാൽ കൊടുക്കുന്നതിന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ കമ്പനിയുമായി ചർച്ച നടത്തുകയാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം പാൽ ഉൽപാദിപ്പിക്കുന്ന മലബാർ മേഖലയിൽ സംഭരിക്കുന്ന അധികം വരുന്ന പാൽ വാങ്ങുന്നത് തമിഴ്നാട്ടിലെ പാൽപ്പൊടി കമ്പനികൾ നിർത്തിയതാണ് ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കിയത്. കേരളത്തിൽ പൊതുഖേലയിൽ നിലവിൽ പാൽപ്പൊടി നിർമാണ ഫാക്ടറി ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമായി. ആലപ്പുഴയിൽ മിൽമ 1996ൽ സ്ഥാപിച്ച ഫാക്ടറി ഒരു മാസം പോലും പ്രവർത്തിച്ചില്ല. എറണാകുളെത്ത സ്വകാര്യ ഫാക്ടറിക്ക് 60,000 ലിറ്ററേ സംഭരണശേഷിയുള്ളൂ. പാൽ ഉൽപാദനം വർധിച്ച സാഹചര്യത്തിൽ പൊതുമേഖലയിലോ സഹകരണമേഖലയിലോ പാൽപ്പൊടി ഫാക്ടറി സ്ഥാപിക്കുന്നത് ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അടച്ചുപൂട്ടലിനുശേഷം മലബാർ മേഖലയിൽ വിൽപനയിൽ 55 ശതമാനം കുറവുണ്ട്. തിങ്കളാഴ്ചമുതൽ പാൽ കടത്തിവിടാൻ കഴിയില്ലെന്ന് തമിഴ്നാട് അറിയിച്ചതോടെ വെല്ലുവിളിയായി. യൂനിയെൻറ പക്കൽ നാലു ലക്ഷം ലിറ്റർ അധികമായി. സംഭരണം നിർത്തിവെക്കാൻ ഇതാണ് കാരണമെന്ന് ചെയർമാൻ കെ.എസ്. മണി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.