Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് ജില്ലയിൽ...

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

text_fields
bookmark_border
കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
cancel

കോഴിക്കോട്: ജില്ലയിൽ േകാവിഡ്-19 സ്ഥിരീകരിച്ചതിനെത തുടർന്ന് ജാഗ്രത ശക്തമാക്കുന്നതിെൻറ ഭാഗമായി കോഴിക്കോട്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചതായി കലക്ടർ അറിയിച്ചു. രണ്ടുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ കൊടുവള്ളി കിഴക്കോത്ത് സ്വദേശിനിയാണ്. ഇവർ അബൂദബിയിൽനിന്ന് മാർച്ച് 12ന് ആണ് നാട്ടിലെത്തിയത്. 19നാണ് ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ കുറ്റ്യാടി വേളം സ്വദേശിയാണ്. കോഴിക്കോട് മെഡി. കോളജ് െഎസോലേഷൻ വാർഡിലായിരുന്നു. ദുബൈയിൽനിന്ന് 20ന് രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയയാളാണ്. വിമാനത്താവളത്തിൽനിന്ന് നേരിട്ട് മെഡി. കോളജിലേക്ക് ആംബുലൻസിൽ വന്ന രോഗിയാണിയാൾ. ജില്ലയില്‍ പുതുതായി 501 പേര്‍ നിരീക്ഷണത്തിലുണ്ട്. 8150 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഞായറാഴ്ച ലഭിച്ച ഫലത്തിലാണ് കോഴിക്കോട്ട് രണ്ടുപേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ജാഗ്രത നടപടികൾ കർശനമാക്കി. കോവിഡ് ഭീഷണി ശക്തമായ സാഹചര്യത്തിലും ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. മെഡിക്കല്‍ കോളജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ നിരീക്ഷണത്തിലുണ്ട്.

മെഡിക്കല്‍ കോളജില്‍നിന്ന് അഞ്ചു പേരെയും ബീച്ച് ആശുപത്രിയില്‍നിന്ന് നാലു പേരെയും ഉള്‍പ്പെടെ ഒമ്പതു പേരെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. 20 സ്രവ സാമ്പ്ള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 176 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 142 എണ്ണത്തിെൻറ പരിശോധനഫലം ലഭിച്ചു. രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം നെഗറ്റിവ്.

ജില്ലയിൽ താഴെ പറയുന്ന കാര്യങ്ങൾ നിരോധിച്ച് ജില്ല കലക്ടർ സാംബശിവ റാവു ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിന് 22 മുതൽ മറ്റൊരുത്തരവുണ്ടാവുന്നത് വരെ പ്രാബല്യമുണ്ടാകും.
നിരോധിച്ച കാര്യങ്ങൾ:
1. ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളും ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നത്.
2. ഉത്സവങ്ങൾ, മതാചാരങ്ങൾ, മറ്റ് ചടങ്ങുകൾ, വിരുന്നുകൾ എന്നിവയിൽ പത്തിൽ അധികം പേർ പങ്കെടുക്കുന്നത്
3. സ്കൂളുകൾ, കോളജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇൻറർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ
4. ആശുപത്രികളിൽ സന്ദർശകർ, ബൈസ്റ്റാൻഡർമാരായി ഒന്നിലധികം പേർ
5. ക്ഷേത്രങ്ങളിലും പള്ളികളിലും പത്തിലധികം പേർ ഒരുമിച്ച് കൂടുന്നത്
6. ഹെൽത്ത് ക്ലബുകൾ, ജിമ്മുകൾ, ടർഫ് കളി സ്ഥലങ്ങൾ എന്നിവയുടെ പ്രവർത്തനം
7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം
8. എല്ലാതരം പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ
9. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾെപടെയുള്ള സാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ 10മണി മുതൽ വൈകിട്ട് ഏഴു മണി വരെ അടച്ചിടുന്നത്.

ഇവക്ക് പുറമെ ജില്ല ദുരന്ത നിവാരണ നിയമ പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങൾ കൂടി ശ്രദ്ധിക്കണം:
1. വിവാഹങ്ങളിൽ ഒരേ സമയം പത്തിൽ കൂടുതൽ പേർ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാൻ പാടില്ല. ആകെ പങ്കെടുക്കുന്നവർ അമ്പതിൽ കൂടുതലാവാനും പാടില്ല.
2. വിവാഹ തീയതിയും ക്ഷണിക്കുന്നവരുടെ ലിസ്റ്റും അതത് പൊലീസ് സ്റ്റേഷനിലും വില്ലേജ് ഓഫിസുകളിലും അറിയിക്കേണ്ടതാണ്.
3. ഹാർബറുകളിലെ മത്സ്യലേല നടപടികൾ നിരോധിച്ചു. ഗവൺമെൻറ് നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം ഡെ. ഡയറക്ടർ ഓഫ് ഫിഷറീസ് നിശ്ചയിക്കുന്ന നിരക്കിൽ വിൽപന നടത്തേണ്ടതാണ്.
4. ഒരേ സമയം അഞ്ചിൽ കൂടുതൽ പേർ കടകളിൽ/മത്സ്യ-മാംസ മാർക്കറ്റ് കൗണ്ടറുകളിലും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മത്സ്യമാർക്കറ്റുകളിൽ ഓരോ കൗണ്ടറുകളും തമ്മിൽ അഞ്ച് മീറ്റർ അകലവും ഉപഭോക്താക്കൾക്കിടയിൽ ഒരു മീറ്റർ അകലവും പാലിക്കേണ്ടതാണ്. നിയന്ത്രണങ്ങൾ സംബന്ധിച്ച ബോർഡ് പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കേണ്ടതാണ്.
5. വീടുകളിൽ സാധനം എത്തിക്കുന്നതിന് സൗകര്യമുള്ള വ്യാപാര സ്ഥാപനങ്ങൾ ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്.
6. അവശ്യസാധനങ്ങൾ വീടുകളിൽനിന്ന് ഫോൺ (വാട്സ് അപ്പ് നമ്പർ) ചെയ്ത് ഓർഡർ സ്വീകരിച്ചശേഷം എടുത്തുെവച്ച് ഉടമകളെ അറിയിക്കുന്നത് കടകളിലെ തിരക്ക് കുറക്കുന്നതിന് സഹായിക്കും.
7. റസ്റ്റോറൻറുകളിലും ഹോട്ടലുകളിലും ഫിസിക്കൽ ഡിസ്റ്റൻസിങ് ഉറപ്പുവരുത്തുന്നതിായി എല്ലാ സീറ്റുകളും ചുരുങ്ങിയത് ഒരു മീറ്റർ അകലത്തിൽ ക്രമീകരിക്കേണ്ടതാണ്.
8. റസ്റ്റോറൻറുകളിലെയും ഹോട്ടലുകളിലെയും കിച്ചണുകളും ഡൈനിങ് ഏരിയയും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും വൃത്തിയാക്കേണ്ടതാണ്.
9. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി ‘ബ്രേയ്ക് ദി ചെയ്ൻ’ ഉറപ്പുവരുത്താനായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കേണ്ടതാണ്.
10. വൻകിട ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സെൻററർലൈസ്ഡ് എയർ കണ്ടീഷൻ സംവിധാനം നിർത്തിവെക്കേണ്ടതും പകരം ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്. ഷോപ്പ് മുറികളുടെ വിസ്തീർണത്തിനാനുപാതികമായി 10 ചതുരശ്രമീറ്ററിന് ഒരാൾ എന്ന നിലയിൽ മാത്രമേ ഷോപ്പിനകത്ത് അകത്ത് പ്രവേശിക്കാൻ പാടുള്ളൂ. ഷോപ്പിെൻറ വിസ്തീർണം പുറത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്.
11. മറ്റ് എല്ലാതരം സ്വകാര്യ സ്ഥാപനങ്ങളിലും ഫിസിക്കൽ ഡിസ്റ്റൻസിങ് ഉറപ്പുവരുത്തേണ്ടതും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജീവനക്കാരുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്.
12 ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെ തുറന്ന് പ്രവർത്തിക്കണം.

കിഴക്കോത്തും കൊടുവള്ളിയിലും അതിജാഗ്രത നിർേദശം
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്ത് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിലും കൊടുവള്ളി നഗരസഭയിലും കോവിഡ് 19 വ്യാപനത്തിനെതിരെ അതിജാഗ്രത നിർദേശം. പ്രതിരോധ നടപടികൾ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും കർശനമാക്കി. ഇതിെൻറ ഭാഗമായി കിഴക്കോത്ത് പഞ്ചായത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂ മാർച്ച് 31 വരെ തുടരുമെന്ന് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ അറിയിച്ചു.

പഞ്ചായത്തിലെ പള്ളികൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ പൂർണമായും അടക്കും. കടകൾ, മാവേലി സ്േറ്റാർ, ബാർബർ ഷോപ്പ്, ഹോട്ടലുകൾ, കൂൾബാർ തുടങ്ങിയ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികൾ താമസസ്ഥലത്തുനിന്നു പുറത്തുപോകാൻ പാടില്ല. അതത് കെട്ടിട ഉടമകൾ ഈ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മുഴുവൻ പരിപാടികളും മാർച്ച് 31വരെ മാറ്റിവെക്കേണ്ടതാണ്. മൂന്നിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വിദേശത്തുനിന്നും വന്നവർ 15 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും കുടുംബങ്ങളുമായി അടുത്തിടപഴകുകയും ചെയ്യരുത്.

തീരുമാനങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ പൊതുജനാരോഗ്യ നിയമപ്രകാരം പൊലീസ് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. അടിയന്തരമായ മറ്റു നടപടികൾ സംബന്ധിച്ച് യോഗം ചേർന്ന് തീരുമാനിക്കും.
നഗരസഭ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭ പരിധിയിലെ മുഴുവൻ ജനങ്ങളും തുടർന്നും ജനത കർഫ്യൂ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരേണ്ടതാണെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscorona
News Summary - covid kozhikode-kerala news
Next Story