കോവിഡ്: പുതിയ കേസുകളില്ല; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് കാൽ ലക്ഷം പേർ
text_fieldsതിരുവനന്തപുരം: കേരളത്തിൽ കോവിഡ് വൈറസ് ബാധിച്ചതായി സംശയിക്കുന്ന 25603 ആളുകളാണ് നിരീക്ഷണത്തിലുള്ളതെന്ന് മു ഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7861 പേരെയാണ് ബുധനാഴ്ച മാത്രം നിരീക്ഷണത്തിലുൾപ്പെടു ത്തിയത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഉൾപ്പെടുത്തിയുള്ള കണക്കാണിത്.
237 ആളുകളാണ് ആശുപത്രികളിൽ നി രീക്ഷണത്തിലുള്ളത്. 57 പേരെ ബുധനാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചതാണ്. ബുധനാഴ്ച പുതിയതായി ആർക്കും രോഗം സ് ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൾക്കൂട്ടമുണ്ടാകുന്ന ഉത്സവങ്ങൾക്കും മതചടങ്ങൾക്കും നിയന്ത്രണം വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്സവങ്ങൾ അത്യാവശ്യ ചടങ്ങ് മാത്രമായി നടത്തണം. ജുമുഅ അടക്കം ഒഴിവാക്കാൻ കോഴിക്കോട് നിന്നുള്ള പള്ളി അധികൃതർ മുന്നോട്ട് വന്നിട്ടുണ്ട്. ഇത് മറ്റുള്ളവർ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരമിച്ച ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടറുടെ കൂടെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ നടപടികളുമായി സർക്കാർ
•കടകളിലെ പി.ഒ.എസ് യന്ത്രങ്ങൾക്ക് സമീപവും എ.ടി.എമ്മുകളിലും സാനിൈറ്റസറുകൾ സ്ഥാപിക്കണം. ടാക്സി, ഒാേട്ടാ ഡ്രൈവർമാർ, ഉബർ ജീവനക്കാർ എന്നിവരും മാനദണ്ഡം കർശനമായി പാലിക്കണം. കടകൾ ഒാൺലൈൻ ഇടപാടുകൾ നടത്തി വീടുകളിൽ സാധനങ്ങൾ എത്തിക്കണം.
•ആദിവാസി മേഖലകളിൽ രോഗം പടരാതിരിക്കാൻ വിശദ പദ്ധതി തയ്യാറാക്കും. ആംബുലൻസ് ഡ്രൈവർമാർക്ക് ജില്ലതല പരിശീലനം.
•മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളി വിദ്യാർഥികൾക്ക് മടങ്ങിവരാൻ നടപടി.
•ചില സ്വകാര്യ ആശുപത്രിയിലെത്തുന്ന പനിയും മറ്റുമുള്ള രോഗികളെ സർക്കാർ ആുപത്രികളിലേക്ക് പറഞ്ഞു വിടുന്നു. ഇത് തിരുത്തണം.
•വിവാഹ മണ്ഡപങ്ങൾ ചടങ്ങ് റദ്ദാക്കിയവർക്ക് അഡ്വാൻസ് നൽകിയ പണം മടക്കി കൊടുക്കണം.
•എല്ലാ ജില്ലകളിലും കോവിഡ് കെയർ സെൻററുകൾ.
•തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കും.
•നിരീക്ഷണത്തിലുള്ളവർക്ക് മാനസിേകാല്ലാസത്തിന് പുസ്തകം ലഭ്യമാക്കും.
•പരീക്ഷ മൂല്യനിർണയ ക്യാമ്പുകൾക്ക് സുരക്ഷ ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.