Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: തദ്ദേശ...

കോവിഡ്: തദ്ദേശ പദ്ധതി നിർവഹണം പ്രതിസന്ധിയിൽ

text_fields
bookmark_border
കോവിഡ്: തദ്ദേശ പദ്ധതി നിർവഹണം പ്രതിസന്ധിയിൽ
cancel
camera_alt?????????????? ??????????????? ?????????? ?????????????? ????????????????? ????????????? ???????????? ???????????????????? ????????????? ???????????? ??.???????.????????.????.???? ????????????????? ??????????? ?????????????????????? ????????????????

തിരുവനന്തപുരം: കോവിഡ് സമൂഹ വ്യാപന ഭീഷണി സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക്  സംസ്ഥാനം നീങ്ങിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം പ്രതിസന്ധിയിലായി. ഇൗ സാമ്പത്തിക വർഷം അവസാനിക്കാൻ ആഴ്ച മാത്രം ബാക്കി നിൽക്കേ 75 ശതമാനത്തിലേക്ക് പോലും പദ്ധതി ചെലവ് എത്തില്ലെന്ന ആശങ്കയിലാണ് സർക്കാർ. മാർച്ച് 20 വരെ 69 ശതമാനമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആകെ പദ്ധതി ചെലവ്. ജനുവരി 28 വരെയുള്ള കണക്ക് പ്രകാരം ഇത് 41.44 ശതമാനം മാത്രമായിരുന്നു. കോർപറേഷനുകൾക്കാവെട്ട ഇക്കാലയളവിൽ 30 ശതമാനം പോലും ചെലവഴിക്കാനും കഴിഞ്ഞിരുന്നില്ല.


മരാമത്ത് ഉൾപെടെ പ്രവർത്തികൾ പൂർത്തീകരിക്കാൻ കഴിയാതെ തദ്ദേശ സ്ഥാപനങ്ങൾ വെല്ലുവിളി നേരിടുകയാണ്. വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും മരാമത്തിെൻറ റോഡ് നിർമാണം, തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപണി ഉൾപെടെ പൂർത്തിയായിട്ടില്ല. എൻജിനീയർമാരാണ് ഫീൽഡിൽ പോയി പ്രവർത്തികൾ പരിശോധിച്ച് അംഗീകാരം നൽകേണ്ടത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഫീൽഡിൽ പോവുന്നത് നിർബന്ധമല്ലെന്ന നിർദേശം കാരണം ഉദ്യോഗസ്ഥർ വരുന്നില്ലെന്ന് ജനപ്രതിനിധികൾ പറയുന്നു. കരാറുകാരും പ്രവർത്തികൾ നിർത്തിവെച്ചിരിക്കുകയാണ്. പണി നടത്താൻ തൊഴിലാളികളുടെ ക്ഷാമവും നേരിടുകയാണ്. ഇതോടെ പ്രവർത്തികളുടെ ബില്ല് പാസാക്കൽ മാർച്ച് 31ന് മുമ്പ് സാധ്യമാകാത്ത അവസ്ഥയിലായി. കൃഷി, മൃഗ സംരക്ഷണ മേഖലയിലും ബില്ലുകൾ പാസാക്കേണ്ടതുണ്ടെന്ന വെല്ലുവിളിയുണ്ട്.


തദ്ദേശ സ്ഥാപനങ്ങൾ ഡിസംബർ 31ന് മുമ്പ് പദ്ധതി വിഹിതത്തിെൻറ 75 ശതമാനം ചെലവഴിക്കണമെന്ന് കഴിഞ്ഞ വർഷം സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ പ്രളയവും ചില പ്രതിസന്ധികളും കാരണം ഇത് പ്രാവർത്തികമാക്കാൻ പല സ്ഥാപനങ്ങൾക്കും കഴിഞ്ഞില്ല. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തികളുടെ ബില്ല് ഒാൺലൈനായി ട്രഷറിയിൽ സമർപ്പിച്ച് അതിെൻറ പ്രിൻറ് ഒൗട്ട് എടുത്ത് നൽകിയാലേ അത് ചെലവിൽ ഉൾപെടുത്താൻ കഴിയൂ. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തികൾക്ക് തുക ചെലവഴിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ഇൗ വർഷത്തെ പദ്ധതി വിഹിതത്തിൽനിന്ന് തുക നൽകിയിട്ടുണ്ട്. അത് കൂടി ഉൾപെടുേമ്പാൾ പദ്ധതി ചെലവിൽ വർധനവുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. പക്ഷേ കഴിഞ്ഞ വർഷത്തെ ബാക്കി പ്രവർത്തികൾക്ക് ഇൗ വർഷത്തെ പദ്ധതി വിഹിതത്തിൽനിന്ന് തുക നൽകുന്നതോടെ നൂറുശതമാനം പദ്ധതിചെലവ് കൈവരിക്കാനാവാതെ വരും. കോവിഡ് പ്രതിരോധത്തിന് കൂടുതൽ തുക ആവശ്യമായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ ചെലവഴിക്കാത്ത പദ്ധതി തുകയിൽ സർക്കാർ കണ്ണുവെക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid kerala-news
Next Story