കോവിഡ്: ആളൊഴിഞ്ഞ് തോടുകളും പുഴകളും
text_fieldsപയ്യന്നൂർ: മഴക്കാലത്തെ ഗ്രാമീണ യുവത്വത്തിെൻറയും ബാല്യ, കൗമാരത്തിെൻറയും വ്യായാമ വിനോദങ്ങളിൽ പ്രധാനമായ നീന്തലും കോവിഡ് തകർത്തെറിഞ്ഞു. നൂറുകണക്കിന് ചെറു ജലാശയങ്ങളാണ് ആളൊഴിഞ്ഞ് അനാഥമായത്.
ചെറു കൈത്തോടുകൾ, ക്ഷേത്രക്കുളങ്ങൾ, മറ്റ് പൊതു ജലാശയങ്ങൾ, മലയോര മേഖലയിലെ പുഴയുടെ പ്രഭവകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം മഴക്കാലത്തെ അവധി ദിവസങ്ങൾ കുളിക്കാനെത്തുന്നവരെക്കൊണ്ട് സജീവമാകാറുണ്ട്. വളരെ ദൂരെനിന്നുവരെ വാഹനങ്ങളിൽ ആളുകൾ കുളിക്കാനെത്തുന്ന കുളങ്ങളും നിരവധിയാണ്. രാവിലെ മുതൽ രാത്രി വരെ നീന്തിത്തുടിക്കുന്ന ജലാശയങ്ങളിൽ ഇക്കുറി ആരുമില്ല.
ചിലയിടങ്ങളിൽ സംഘം ചേർന്നുള്ള കുളി ആദ്യ ദിവസങ്ങളിലുണ്ടായിരുന്നുവെങ്കിലും കോവിഡ് സമൂഹ വ്യാപനം കൂടിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് ബോർഡുകൾ സ്ഥാപിച്ച് വിലക്കി. പൊലീസുകാരും പൊതുവിടങ്ങളിലെ കുളിക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രധാന കുളങ്ങളിൽ നടക്കാറുള്ള നീന്തൽ പരിശീലനവും ഇക്കുറിയില്ല. നൂറുകണക്കിന് വിദ്യാർഥികൾക്കാണ് നീന്തൽ പഠനം നടത്താനുള്ള അവസരം നഷ്ടപ്പെട്ടത്.
മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള കുളി രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാലാണ് പൊതു ജലാശയങ്ങളിലെ കുളിയും നീന്തൽ പരിശീലനവും നിരോധിച്ചതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.