Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് മരണം; പൊലീസ്...

കോവിഡ് മരണം; പൊലീസ് ട്രെയിനിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ

text_fields
bookmark_border
കോവിഡ് മരണം; പൊലീസ് ട്രെയിനിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ
cancel

തൃശൂർ: പൊലീസ് അക്കാദമിയിൽ കോവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കളും മറ്റ് ട്രെയിനികളും. മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറാണ് (29) കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പൊലീസ് അക്കാദമിയിൽെവച്ച് ആർ.ടി.പി. സി.ആർ പരിശോധന നടത്തുന്നതിൽ കാലതാമസമുണ്ടായെന്ന് ബന്ധുക്കളും വേണ്ടത്ര ശ്രദ്ധ ഉണ്ടായിട്ടില്ലെന്ന് ട്രെയിനികളും ആരോപിക്കുന്നു.

ഈ മാസം 13ന് കോവിഡ് സ്ഥിരീകരിച്ച ശേഷം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരുദിവസം വൈകിയാണ് ഹരീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാൽ, മരണ സർട്ടിഫിക്കറ്റിൽ ന്യുമോണിയ എന്നാണ് രേഖപ്പടുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലും മതിയായ പരിചരണം ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോവിഡ് ചികിത്സ ലഭ്യമാക്കുന്നതിൽ അക്കാദമിക്കും ആരോഗ്യ വകുപ്പിനും വീഴ്ച സംഭവിച്ചെന്നുമാണ് ട്രെയിനികളുടെ ആരോപണം.

അതേസമയം, ഹരീഷിെൻറ ചികിത്സയുമായി ബന്ധപ്പെട്ടോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അക്കാദമിയുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policecovid death
Next Story