കുട്ടോത്ത് 17, വില്യാപള്ളിയിൽ ആറ്, വളയത്ത് മൂന്ന് പേർക്കും കോവിഡ്
text_fieldsനാദാപുരം: വളയം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ 73 പേർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ മൂന്നു പേരുടെ പരിശോധനഫലം പോസിറ്റിവ്. ഡി.വൈ.എഫ്.ഐ നേതാവായ ആർ.ആർ.ടി പ്രവർത്തകനും ചെക്യാട് സ്വദേശിക്കും തൂണേരിയിലെ ബാങ്ക് ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. സമൂഹവ്യാപന സാധ്യത മനസ്സിലാക്കാൻ ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരുടെ സ്രവമാണ് പരിശോധനക്ക് വിധേയമാക്കിയത്.
പരിശോധനഫലം പോസിറ്റിവ് ആയവരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. പോസിറ്റിവ് ആയവരുടെ ഉറവിടം വ്യക്തമല്ല. പരിശോധനഫലം പുറത്തുവന്നതോടെ വളയം കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ രണ്ട് ആരോഗ്യ പ്രവർത്തകരെ ക്വാറൻറീനിലാക്കി. വാണിമേലിലെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട വളയം എസ്.ഐ അടക്കം അഞ്ചു പേരും ക്വാറൻറീനിലാണ്. ലോക്ഡൗൺ സമയം മുതൽ പൊതുരംഗത്ത് സജീവമായ ആർ.ആർ.ടി അംഗത്തിെൻറ പരിശോധനഫലം പോസിറ്റിവ് ആയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
300 പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വരുമെന്നാണ് ആരോഗ്യ വകുപ്പിെൻറ നിഗമനം. നാദാപുരം, തൂണേരി, വാണിമേൽ പഞ്ചായത്തുകളിൽ ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, വളയത്ത് ആർ.ടി.പി.സി.ആർ സ്രവപരിശോധനയാണ് നടന്നത്. എടച്ചേരിയിൽ 83 പേരുടെ സ്രവ പരിശോധനഫലം പുറത്തുവരാനുണ്ട്. വളയത്ത് സമ്പർക്കപ്പട്ടിക വിപുലമായതിനാൽ കൂടുതൽ പേർക്ക് പരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വില്യാപള്ളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിെൻറ ഭാഗമായി വില്യാപള്ളി ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻറര്‍ ഒരുങ്ങുന്നു. പഞ്ചായത്തിലെ കുട്ടോത്ത് ഭാഗത്തെ 13, 14 വാര്‍ഡുകളിലായി 17 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ വലിയ ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. ട്രീറ്റ്മെൻറ് സെൻറര്‍ മേമുണ്ട ഹയര്‍ സെക്കൻഡറി സ്കൂളിലാണ് പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ ഒരേസമയം 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കും.
സെൻററിെൻറ നടത്തിപ്പിന് മാനേജ്മെൻറ് കമ്മിറ്റിയും പ്രവര്‍ത്തക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ അരകിലോമീറ്റര്‍ ചുറ്റളവിലാണ് 17 പേര്‍ക്ക് രോഗം പിടിെപട്ടത്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി, വ്യാപാര സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. കച്ചവട സ്ഥാപനങ്ങള്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തിക്കുന്നത്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തും. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യും. ക്വാറൻറീനില്‍ കഴിയുന്നവരെ ആര്.ആര് ടീം നിരീക്ഷിക്കും. തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ആയഞ്ചേരി: വില്യാപ്പള്ളി പഞ്ചായത്തിലെ 13, 14 വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ നിയന്ത്രണം കർശനമാക്കി. ഞായറാഴ്ച ആറു പേരുടെ കോവിഡ് പരിശോധനഫലമാണ് പോസിറ്റിവായത്. ഹോട്സ്പോട്ടായി പ്രഖ്യാപിച്ച വാർഡുകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കി.
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ യുവജന സംഘടനകളുടെയും കലാ സാംസ്കാരിക സംഘടനകളുടെയും യോഗം തിങ്കളാഴ്ച ചേരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹൻ അറിയിച്ചു.
നിരീക്ഷണത്തിലുള്ള 25 പേരുടെ കോവിഡ് പരിശോധന തിങ്കളാഴ്ച തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ നടക്കും. പഞ്ചായത്തിൽ ഹോം ക്വാറൻറീനിൽ ഇരുനൂറോളം പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതൽ പേരുടെ പരിശോധന തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.