നാം ചേർത്തുപിടിച്ചു, അവർ ജീവിതത്തിലേക്ക്
text_fieldsഗാന്ധിനഗർ (കോട്ടയം): ഒരു നാടിെൻറയാകെ കരുതൽ നൽകിയ ആത്മവിശ്വാസമുണ്ടായിരുന്നു അവരുടെ മുഖത്ത്. കോട്ടയം മെഡിക്കൽകോളജാശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ സ്നേഹസ്പർശം കൂടിയായപ്പോൾ ആ വയോധിക ദമ്പതികൾ പുതിയൊരു ജീവിതത്തിലേക്ക് പടികളിറങ്ങി.
കോവിഡ്- 19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട റാന്നി ഐത്തലയിൽനിന്നുള്ള തോമസ് (93), മറിയാമ്മ (88), എന്നിവരും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വേദശിനിയായ നഴ്സ് രേഷ്മ മോഹന്‍ദാസുമാണ് രോഗം മാറി വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ പരിശോധനഫലം പോസിറ്റിവ് ആയി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ചുപേരും രോഗമുക്തരായി.
മാർച്ച് എട്ടിനാണ് വയോദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. അന്നുതന്നെ ഇവരുടെ മകെൻറ മകളും ഭർത്താവുമായ കോട്ടയം ചെങ്ങളം സ്വദേശികളായ റീനെയയും റോബിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗമില്ലെങ്കിലും നാലര വയസ്സുകാരിയായ മകളും ഇവർക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. മാർച്ച് 28നാണ് റീനയും റോബിനും രോഗം മാറി വീട്ടിലേക്ക് മടങ്ങിയത്. ഹൃദയസംബന്ധ അസുഖവും ശ്വാസതടസ്സവും ഉണ്ടായിരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു വയോദമ്പതികൾ. ഇവരുടെ സാംപിൾ പരിശോധനഫലം നെഗറ്റിവ് ആയതോടെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചിരുന്നു. അതിനിടെ, തോമസിെൻറ രക്തസമ്മർദം താഴ്ന്നതോടെ രണ്ടുദിവസംകൂടി ആശുപത്രിയിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. ഇവരെ പരിചരിക്കുന്നതിനിെടയാണ് നഴ്സ് രേഷ്മക്ക് രോഗം ബാധിച്ചത്. വീട്ടിൽ പോയെങ്കിലും 14 ദിവസത്തെ ക്വാറൻറീനിൽ കഴിയാനാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.