Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൂണേരിയിൽ 12, വടകരയിൽ...

തൂണേരിയിൽ 12, വടകരയിൽ ആറ്, വാണിമേലിൽ നാല് കോവിഡ് േകസുകൾ

text_fields
bookmark_border
തൂണേരിയിൽ 12, വടകരയിൽ ആറ്, വാണിമേലിൽ നാല് കോവിഡ് േകസുകൾ
cancel

നാദാപുരം: കോവിഡ് പടർന്നുപിടിച്ച തൂണേരിയിൽ ആരോഗ്യ വകുപ്പ് നടത്തിയ റാപ്പിഡ് ആൻറിജൻ പരിശോധനയിൽ 12 പേരുടേതുകൂടി പോസിറ്റിവ് ആയി. 323 പേരുടെ പരിശോധനയാണ് വെള്ളിയാഴ്ച നടത്തിയത്. ഇത് മൂന്നാം തവണയാണ് മേഖലയിൽ പരിശോധന നടത്തുന്നത്. പോസിറ്റിവ് ആയവർ തൂണേരി, നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളിൽ പെട്ടവരാണ്. ഇവർ തൂണേരി, നാദാപുരം സ്വദേശികളായ കോവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. പോസിറ്റിവ് ആയവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. 

തൂണേരിയിൽ ആദ്യ പരിശോധനയിൽ 50 പേർക്കും രണ്ടാമത് 43 പേരുടെയും പരിശോധന ഫലം പോസിറ്റിവ് ആയതിന് പിറകെയാണ് വീണ്ടും ആൻറിജൻ പരിശോധന നടത്തിയത്. തൂണേരിയിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിെൻറ പശ്ചാത്തലത്തിലാണ് ആദ്യ പരിശോധന നടത്തിയത്. ഇവിടത്തെ സമ്പർക്കത്തിലൂടെ വാണിമേൽ സ്വദേശിക്ക് കോവിഡ് പിടിപെട്ടതോടെ വ്യാഴാഴ്ച വാണിമേലിൽ നടത്തിയ പരിശോധനയിൽ അഞ്ചുപേരുടെ പരിശോധന ഫലം പോസിറ്റിവ് ആയി കണ്ടെത്തിയിരുന്നു.

വടകരയിൽ 350 പേരെ പരിശോധിച്ചു. ഏറാമല പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു
വടകര: വെള്ളിയാഴ്ച വടകര മേഖലയില്‍ നടന്ന സ്രവ പരിശോധനയില്‍ ആറുപേര്‍ക്ക് രോഗം കണ്ടെത്തി. 350 പേരുടെ സ്രവ പരിശോധന നടത്തി. ഇതില്‍ രണ്ടുപേര്‍ നഗരസഭ വാസികളും മൂന്നുപേര്‍ ഏറാമലയും ഒരാള്‍ മണിയൂര്‍ സ്വദേശിയുമാണ്. ഇവരെല്ലാം വടകരയിലുള്ള ഒരാള്‍ ഹോട്ടല്‍ തൊഴിലാളിയും മറ്റെയാള്‍ വിറകുവെട്ട് തൊഴിലാളിയുമാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയിലുള്ളവരാണിവര്‍. നാല് ക്യാമ്പുകളിലായാണ് സ്രവപരിശോധന നടന്നത്. സി.എന്‍.സി തിയറ്റര്‍ പരിസരം, അശോക തിയറ്റര്‍ പരിസരം, അറക്കിലാട് അമൃത വിദ്യാലയം, മിഡറ്റ് കോളജ് എന്നിവിടങ്ങളിലായി നടന്ന പരിശോധനക്കു മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം നേതൃത്വം നല്‍കി.

ലോക്ഡൗണിന് ഇളവുകള്‍ വന്നശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വടകര ചന്തപ്പറമ്പിലെ പച്ചക്കറിക്കടയിലെ തൊഴിലാളിക്കും ഭാര്യക്കും അടക്കാതെരുവിലെ കൊപ്ര തൊഴിലാളിക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ഇവരുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പരിശോധന നടത്തിയത്. 250 സമീപ പഞ്ചായത്തുകളും നഗരസഭ, വില്യാപ്പള്ളി, മണിയൂര്‍, ഏറാമല അടക്കം 16 പേരാണുള്ളത്. ഇതില്‍ ഏഴുപേര്‍ നഗരസഭയിലുള്ളവരാണ്. രണ്ടാംഘട്ട പരിശോധനയാണ് വെള്ളിയാഴ്ച നടന്നത്. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യവിഭാഗത്തി‍െൻറ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി മാരുടെ പ്രത്യേക സംഘം രൂപവത്കരിച്ചാണ് സ്ക്വാഡ് പ്രവര്‍ത്തനം നടത്തിയത്.

ഉറവിടമറിയാത്ത കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏറാമല ഗ്രാമ പഞ്ചായത്തിലെ ഒന്‍പത്, 10, 11, 13 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. ഈ വാര്‍ഡുകളിലെ ബാങ്കുകള്‍ അടച്ചിടും, കടകള്‍ രാവിലെ എട്ടുമുതല്‍ രണ്ടുമണിവരെയാക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഏറാമല പഞ്ചായത്തിലെ മുഴുവന്‍ മത്സ്യ, മാംസ കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഉറവിടമറിയാത്ത കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നു, എന്നാല്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പരിശോധന നടത്തിയപ്പോള്‍ വലിയ രീതിയില്‍ രോഗം വ്യാപിച്ചിട്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ഇത്, ആശ്വാസം നല്‍കുകയാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

വാണിമേലിൽ സമ്പർക്ക പട്ടികയിൽ 60ഓളം പേർ 
വാണിമേൽ: നാലു പേർക്ക് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വാണിമേലിൽ ആരോഗ്യവകുപ്പ് പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി. നാലുപേരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 60ഓളം പേരുണ്ടെന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം. സമ്പർക്ക പട്ടികയിലുള്ള 60ഓളം പേരുടെ ടെസ്റ്റ് ശനിയാഴ്ച വീണ്ടും പരപ്പുപാറയിൽ നടത്തും. വെള്ളിയോട് മത്സ്യ വിതരണക്കാരനാണ് ആദ്യ കോവിഡ് രോഗം സ്ഥിരീകരിച്ചത്. തൂണേരി ഭാഗങ്ങളിൽ മത്സ്യവിതരണം നടത്തുന്ന വ്യക്തിക്ക് ഇതുവഴിയാണ് രോഗം വന്നതെന്നാണ് കരുതുന്നത്. മത്സ്യവിതരണക്കാരുമായി ബന്ധപ്പെട്ട മൂന്നു പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഒരു സ്ത്രീയുടെ രോഗം എവിടെനിന്നെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 13ന് രാവിലെ ഒമ്പതിനും 10നും ഇടയിൽ പരപ്പുപാറ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി കോവിഡ് രോഗം സ്ഥിരീകരിച്ച സ്ത്രീ എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അവർ വിവരം ആർ.ആർ.ടിമാരെയോ ആരോഗ്യവകുപ്പ് അധികൃതരെയോ അറിയിക്കണമെന്നും അങ്ങനെയുള്ളവർ ക്വാറൻറീനിൽ പോകണമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Kozhikode News
News Summary - covid case in nadapuram thuneria area
Next Story