Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: വിപണിയിൽ...

കോവിഡ്: വിപണിയിൽ പരിശോധനയില്ല; നടക്കുന്നത് സ്റ്റോക്കെടുപ്പ് മാത്രം

text_fields
bookmark_border
covid-19-virus
cancel

തൃശൂർ: കോവിഡ് 19 പശ്ചാത്തലത്തിൽ പലവ്യഞ്ജനത്തിനും പച്ചക്കറിക്കും വില കുതിക്കവേ ത ുറന്ന വിപണിയിൽ പരിശോധന ഒഴിവാക്കി പൊതുവിതരണ വകുപ്പ്. കർശന പരിശോധന നടത്തണമെന്ന് വകുപ്പ് നിർദേശിച്ചിട്ടും ജീവനക്കാർ തയാറല്ല.


കോവിഡ് സുരക്ഷ നിർദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിനാലാണ് ജീവനക്കാർ പരിശോധനക്ക് വിമുഖത കാണിക്കുന്നത്.
നിലവിൽ താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്ന് റേഷനിങ് ഇൻസ്പെക്ടർമാർ വിവിധ സ്ഥാപനങ്ങളിലേക്ക് സ്റ്റോക്ക് വിവരം വിളിച്ചുചോദിക്കുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെ ശേഖരിച്ച വിവരങ്ങളുെട അടിസ്ഥാനത്തിൽ കൂടിയാണ് ക്ഷാമം ഉണ്ടാവിെല്ലന്ന് പൊതുവിതരണ മന്ത്രി പി. തിലോത്തമൻ ഉറപ്പുനൽകുന്നത്.


വൻ കച്ചവട സാധ്യത മുന്നിൽക്കണ്ട് കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമുള്ള സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല, ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാെത ഒന്നും ലഭിക്കില്ല.
ജില്ലകൾ അടച്ചിടുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാവും. ഇപ്പോൾതന്നെ സാധനങ്ങൾ ലഭിക്കാതാവുമെന്ന ഭീതിയിൽ ജനം വാങ്ങിക്കൂട്ടുകയാണ്. രണ്ടാഴ്ചയിലധികമായി പലചരക്ക് ഭക്ഷ്യവിൽപന സ്ഥാപനങ്ങളിൽ വൻ തിരക്കാണ്.


താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ഓണം, ബക്രീദ്, ക്രിസ്മസ് അടക്കം ഉത്സവകാലങ്ങളിൽ പ്രത്യേക പരിശോധന സ്ക്വാഡുകളെ നിയോഗിക്കുക പതിവാണ്. കോവിഡ് കാലത്ത് ഇതിനേക്കാൾ ശക്തമായി പരിശോധന നടത്തേണ്ട സാഹചര്യമാണ്. വ്യക്തമായ സുരക്ഷ മുന്നറിയിപ്പുകൾ നൽകി, ജീവനക്കാരുടെ ആരോഗ്യം സംരക്ഷിച്ച് ഇടപെടൽ അനിവാര്യമാണ്. പരിശോധന കർശനമാക്കിയിെല്ലങ്കിൽ ജനം വലയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid affected market-kerala news
Next Story