അതിര്‍ത്തികള്‍ അടയുന്നു
text_fieldsതിരുവനന്തപുരം: കോവിഡ്-19 മുൻകരുതലിെൻറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് ആറുമുത ൽ കേരള അതിർത്തി പാതകൾ അടച്ച് തുടങ്ങി തമിഴ്നാടും കർണാടകയും. കോയമ്പത്തൂർ, തേനി, കന്യാ കുമാരി, തിരുെനൽവേലി, നീലഗിരി ജില്ലകളിൽനിന്ന് കേരളത്തിലേക്കുള്ള അതിർത്തി ചെക് പോസ്റ്റുകളാണ് തമിഴ്നാട് അടച്ചത്. അടിയന്തര സർവിസുകൾ അനുവദിക്കും.
മൂന്നു ദി വസമായി ചെക്പോസ്റ്റുകളിൽ അണുനാശിനി തളിച്ചും യാത്രക്കാരെ പരിശോധിച്ചുമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. വെള്ളിയാഴ്ചയോടെ കേരളത്തിൽനിന്നുള്ള വാഹനങ്ങൾ തിരിച്ചയച്ചുതുടങ്ങി. തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങളെ കേരളത്തിലേക്കും വിടുന്നില്ല.
കേരളത്തിലേക്കുള്ള നിത്യോപയോഗ-ഭക്ഷ്യ-അവശ്യ സാധനങ്ങളും മറ്റും തമിഴ്നാട്- കർണാടക ചെക്പോസ്റ്റുകൾ വഴിയാണ് എത്തുന്നത്. പച്ചക്കറി, പാൽ തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ നീക്കത്തിന് നിയന്ത്രണം ബാധകമാവില്ലെന്ന് അധികൃതർ പറയുന്നു. യാത്രാവാഹനങ്ങള്‍ക്ക് നീലഗിരി ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ നിയ്രന്തണം ഏര്‍പ്പെടുത്തി.
കേരളത്തിൽനിന്ന് ആര്യങ്കാവ് കോട്ടവാസൽ വഴി തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള ഗതാഗതം വെള്ളിയാഴ്ച രാത്രിതന്നെ എറക്കുറെ നിലച്ചു. തമിഴ്നാട് കോർപറേഷൻ ബസുകൾ ഇതുവഴി കേരളത്തിലേക്ക് വരുന്നതും കുറച്ചു.
കോയമ്പത്തൂർ മേഖലയിൽ അടിയന്തര സാഹചര്യം ചെക്പോസ്റ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാൽ മാത്രം അതിർത്തി കടത്തിവിടും.
കേരളവുമായി അതിര്‍ത്തിപങ്കിടുന്ന ജില്ലയിലെ 12 അതിര്‍ത്തിറോഡുകള്‍ കർണാടക അടച്ചു. അടക്കാത്ത അഞ്ചു റോഡുകളില്‍ കര്‍ശനസുരക്ഷ ഏർപ്പെടുത്തി. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മുടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര് ഈശ്വരമംഗല റോഡ്, ഗാളിമുഖ ഈശ്വരമംഗല ദേലംപാടി റോഡ്, നാട്ടക്കല് സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡ് എന്നിവയാണ് പൂര്‍ണമായി അടച്ചത്.
തമിഴ്നാട് അതിർത്തി അടച്ചിട്ടില്ല –മുഖ്യമന്ത്രി
തിരുവനന്തപുരം: തമിഴ്നാട് അതിർത്തി അടച്ചതായുള്ള വാർത്തകൾ ശരിയല്ലെന്ന് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. തമിഴ്നാട് അതിർത്തിയിലെ പരിശോധന ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇപ്പോൾ അത്തരം നടപടികളില്ലെന്ന് തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.