Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് 19:...

കോവിഡ് 19: മൂന്നാംഘട്ടം ഗുരുതരമെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
covid-19-ernakulam
cancel
camera_alt???????? ????????????? ??????????????????????????????? ???????????? ?????? ???????????????? ??????????????? ????????????? ?????????

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം ഒരു മരണംകൂടി. കോവിഡ ിെൻറ രണ്ടാംഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മൂന്നാംഘട്ടം അതീവ ഗുരുതര മാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച് മുന്നറിയിപ്പ് നൽകിയതോടെ ജാഗ് രതയും കരുതലുമേറി.

മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64 കാരനാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. നേരേത്ത ക ർണാടകയിലെ കലബുറഗിയിൽ 76 കാരനും ഡൽഹിയിൽ 68 കാരിയും മരിച്ചിരുന്നു. കോവിഡ് ബാധിതര ുടെ എണ്ണം 137 ആയെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. ഇതിൽ 24 പേര്‍ വിദേശികളാണ്. രോഗ വ്യ ാപനത്തിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയാണ് -39. 24 പേരുള്ള കേരളമാണ് പട്ടികയിൽ രണ്ടാമത ്. ഉത്തര്‍പ്രദേശിൽ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പ് ഭാര്യ ക്കും മകനുമൊപ്പം ദുബൈയിൽനിന്ന് എത്തിയതാണ് മുംബൈ നിവാസിയായ 64 കാരൻ. ശ്വാസതടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ഭാര്യയും മകനും ചികിത്സയിലാണ്. 64 കാരനെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ഏകാന്തവാസത്തിലാണ്.

അതേസമയം, ഇന്ത്യയിൽ കോവിഡ്-19 രണ്ടാംഘട്ടമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച് (ഐ.സി.എം.ആര്‍) പറയുന്നത്. രോഗവ്യാപനത്തി‍െൻറ തോത് പരിഗണിച്ചാണ് ഈ വിലയിരുത്തൽ. മൂന്നാംഘട്ടത്തിലേക്കു കടന്നാൽ രാജ്യം അതീവ ഗുരുതര അവസ്ഥയിലാകും.

ഓരോ വ്യക്തിയും ജാഗ്രത പുലർത്തണം. ചെറിയ രോഗലക്ഷണം ഉണ്ടായാൽ പോലും സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ചികിത്സതേടുകയോ ചെയ്യണം -ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച് വ്യക്തമാക്കി. വിദേശത്തുനിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം ഐസൊലേഷനിൽ കഴിയണം.

യാത്ര നിയന്ത്രണം

കോവിഡ് ബാധിതരുടെ എണ്ണവും മരണവും കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത യാത്ര നിയന്ത്രണങ്ങളുമായി ഇന്ത്യ. അഫ്ഗാനിസ്താൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരെ വിലക്കി. ഇവിടെനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ ഉടൻ നിർത്തണമെന്ന് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു. ഈ മാസം 31 വരെ യാത്രാനിയന്ത്രണം തുടരും.

ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കുള്ള വിലക്ക് പ്രാബല്യത്തിലായി. യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നോ ഇതുവഴിയോ ഇന്ത്യയിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത സ്വയംവിലക്ക് വേണമെന്ന് നിർദേശമുണ്ട്. രാജ്യത്ത് അനാവശ്യ യാത്ര ഒഴിവാക്കണമെന്നും പൊതുഗതാഗതം കുറക്കണമെന്നുമാണ് കേന്ദ്ര നിലപാട്.

തെർമൽ സ്കാനർ വേണം

സർക്കാർ ഓഫിസുകളിൽ തെർമൽ സ്കാനർ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. സർക്കാർ ഓഫിസുകളിൽ എത്തുന്നവരുടെ എണ്ണം പരമാവധി കുറക്കാനായി സന്ദർശകരെ ഒഴിവാക്കാനും താൽക്കാലിക സന്ദർശക പാസ് ഒഴിവാക്കാനും ഉത്തരവിട്ടു. സർക്കാർ െകട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ജിംനേഷ്യങ്ങൾ, റിക്രിയേഷൻ സെൻററുകൾ, ശിശുസംരക്ഷണ ശാലകൾ എന്നിവ പൂട്ടാൻ നിർദേശിച്ചു. വൈറസ്ബാധ പരിശോധിക്കാൻ അംഗീകൃത സ്വകാര്യ ലാബുകൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകി.

കേരളത്തിന് ആശ്വാസ ദിനം

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്തിന് ആശ്വാസത്തിെൻറ നേരിയ നിശ്വാസം. പുതിയ കോവിഡ് കേസുകൾ ഇല്ല. വീടുകളിൽ നിരീക്ഷണത്തിലുള്ള 4351 പേർക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ഒപ്പം എറണാകുളത്ത് ചികിത്സയിലുള്ള മൂന്ന് വയസ്സുകാരിയുടെ രോഗം ഭേദമായെന്ന പ്രാഥമിക ഫലവും ലഭിച്ചു. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്.

താൽക്കാലിക ആശ്വാസമാണെങ്കിലും ജാഗ്രത തുടരേണ്ട സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് 18,011 പേരാണ് നിരീക്ഷണത്തിൽ. 17,743 പേർ വീടുകളിലും 268 പേർ ആശുപത്രിയിലും. ചൊവ്വാഴ്ച 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 2467 സാമ്പിളുകൾ പരിശോധിച്ചതിൽ 1807ഉം നെഗറ്റീവാണ്. സംസ്ഥാനത്ത് ഇതുവരെ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർക്ക് പൂർണമായും േഭദമായി.

കോവിഡ് വ്യാപനം തടയാനുള്ള നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കും ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരുമുൾപ്പെടുന്ന വിദഗ്ധ സമിതി രൂപവത്കരിക്കും. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെടുന്ന സെക്രട്ടറിതല സമിതിയും ആരംഭിച്ചു. പൊതുജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിന് വെബ്പോർട്ടൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശയവിനിമയ സൗകര്യത്തോടെയാണ് സംവിധാനം. ജനങ്ങളുടെ സംശയങ്ങൾക്കും രോഗപ്രതിരോധത്തിനും െഎ.എം.എ സഹായത്തോടെ ഡിജിറ്റൽ കൺസൾേട്ടഷനും ആരംഭിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾ വീടുകളിലെത്തിക്കാൻ ആരോഗ്യ സർവകലാശാല നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർഥികളെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCovid 19
News Summary - COVID 19: The Third Stage is Crusial -India News
Next Story