കോവിഡിെൻറ മൂന്നാം വരവ്, ഇതുവരെ കേസുകൾ 1962
text_fieldsതിരുവനന്തപുരം: കോവിഡിെൻറ മൂന്നാം ഘട്ടത്തിൽ ഒന്നരമാസത്തിനിടെ രോഗബാധിതരായത് 1962 പേർ. ഇതിൽ 1742 പേര് കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. 217 പേർ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിെൻറ ഗ്രാഫും ഉയരുകയാണ്. മേയ് നാലു മുതലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിലേക്കെത്തിത്തുടങ്ങിയത്. അതുവരെ കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം 499 ആയിരുന്നു.
മേയ് മൂന്നിനു മുമ്പ് മൂന്നുപേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ചുമരിച്ചത്. അതേസമയം മേയ് നാലിനു ശേഷം 16 മരണങ്ങളാണുണ്ടായത്. മരിച്ചവരില്‍ 13 പേരും കേരളത്തിനു വെളിയില്‍നിന്ന് വന്നതാണ്. ഇവരില്‍ 13 പേര് 60 വയസ്സിന് മുകളിലുള്ളവരുമാണ്.
പ്രതിരോധ വാക്സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ എല്ലാവരും സ്വയം നിര്ബന്ധിതരാകണമെന്നാണ് ആരോഗ്യവകുപ്പിെൻറ നിർദേശം. സംസ്ഥാന ജനസംഖ്യയുടെ 14 ശതമാനത്തിലേറെ 60 വയസ്സിനുമേല്‍ പ്രായമുള്ളവരാണ്.
കോവിഡ് ബാധിച്ചാല്‍ ജീവഹാനി സംഭവിക്കാന്‍ സാധ്യത ഏറെയുള്ളത് പ്രായം ചെന്നവര്‍ക്കും മറ്റ് വിവിധ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ്. അതുകൊണ്ട് പ്രായമുള്ളവരും മറ്റ് രോഗമുള്ളവരും തീരെ ചെറിയ കുട്ടികളും രോഗപ്പകര്‍ച്ച സാധ്യതയുള്ള ഇടങ്ങളില്‍നിന്ന് പൂര്‍ണമായും അകലം പാലിച്ചുനില്ക്കണമെന്നാണ് സർക്കാർ നിർദേശം. ഇതേവരെ വന്നതിനെക്കാള്‍ പതിന്മടങ്ങ് ആള്ക്കാർ ഇനി വരാനുള്ള സാഹചര്യത്തിൽ വിശേഷിച്ചും.
2,42,767 പേര് നിരീക്ഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 2,40,744 പേര് വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും ക്വാറൻറീനിലാണ്; 2023 പേര് ആശുപത്രികളിലും. 224 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനത്താവളങ്ങൾ വഴി 71,595 പേരും കപ്പൽ മാർഗം 1621 പേരും ചെക്പോസ്റ്റുകൾ വഴി 1,39,749 പേരും ട്രെയിനുകൾ വഴി 27,312 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,40,277 പേരാണ് മടങ്ങിയെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4848 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതടക്കം 1,12,962 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതില്‍ 2851 സാമ്പിളുകളുടെ പരിശോധനഫലം വരാനുണ്ട്. ഇതുകൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍, അന്തർസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണന ഗ്രൂപ്പുകളില്‍നിന്ന് 30,785 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 28,935 സാമ്പിളുകള്‍ നെഗറ്റിവായി.
ആറ് ഹോട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആറ് ഹോട്സ്പോട്ടുകൾ കൂടി. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്സ്പോട്ടുകള്‍.
കാസർകോട് ജില്ലയിലെ വോര്‍ക്കാടിയെ ഹോട്സ്പോട്ടില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 122 ഹോട്സ്പോട്ടുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.