‘ഏതു മഹാമാരിയെ കീഴടക്കാനും ഇൗ അനുഭവം മതി’
text_fieldsകാസർകോട്: ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയാക്കുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുത ൽ രോഗികളിലെ വൈറസ് ഘാതകർ തങ്ങളാകുമെന്ന് ഇവർ കരുതിയിരിക്കില്ല. കോവിഡ് രോഗികളി ൽ 30 ശതമാനത്തെ ചികിത്സിച്ചത് ഇവരാണ്. 26 പേർ ഒറ്റയടിക്ക് ഞായറാഴ്ച ആശുപത്രി വിട്ടപ്പ ോൾ ഇവർക്കുണ്ടായ ആത്മാഭിമാനത്തിന് കൈയും കണക്കുമില്ല. കൺസൽട്ടൻറ് ഫിസിഷ്യൻമാ രായ ഡോ.സി.എച്ച്. ജനാർദന നായിക്, ഡോ. കൃഷ്ണ നായിക്, ഡോ. കുഞ്ഞിരാമൻ എന്നിവർക്ക് ഒരു മാസമായി കുടുംബവുമായി ബന്ധമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട്സ്േപാട്ടായ കാസർകോട് നഗരസഭയെ ട്രിപ്ൾ ലോക്കിട്ട് പൂട്ടിയതിെൻറ മധ്യത്തിൽനിന്ന് ഇവർ ചികിത്സിച്ചത് 91പേരെ. ഇതുവരെ ഫലം നെഗറ്റിവ് ആയി ആശുപത്രി വിട്ടത് 38 പേർ.
കോവിഡ് വൈറസിനെ തുരത്തിയതിനെപ്പറ്റി ഡോ. ജനാർദന നായിക്: കോവിഡ് പ്രോേട്ടാകോൾ പ്രകാരം രോഗികളെ ആദ്യം മൂന്ന് വിഭാഗമാക്കും. എ കാറ്റഗറിയിൽ സാധാരണ കോവിഡ് പോസിറ്റിവ് ആയവർ. ബിയിൽ വൈറസ്ബാധയോടൊപ്പം പ്രമേഹം, രക്തസമ്മർദം, ശ്വാസതടസ്സം, ആസ്ത്മ, ശരീരത്തിെൻറ പ്രതിരോധശേഷി കുറയുന്ന മരുന്നുകഴിക്കുന്നവർ എന്നിവർ. സി വിഭാഗത്തിൽ വൃക്കരോഗം, ഹൃദ്രോഗം എന്നിവയുള്ളവർ. വെൻറിലേഷൻ ആവശ്യമുള്ളവരാണിത്. എന്നാൽ, ഇവിടെ സി കാറ്റഗറിക്കാർ ഇല്ലായിരുന്നു. ക്ലോറോക്വിൻ, ൈഹഡ്രോക്സി ക്ലോറോക്വിൻ മരുന്നുകളിലൊന്നാണ് നൽകിയത്. അെല്ലങ്കിൽ അസിത്രോമൈസിൻ. ൈഹഡ്രോക്സി ക്ലോറോക്വിൻ ധാരാളം സ്റ്റോക്കുണ്ട്. ഗുരുതരമായവർക്ക് എച്ച്.െഎ.വി മരുന്നാണ് നൽകേണ്ടത്. അതു വേണ്ടിവന്നില്ല.
രോഗിയെ െഎസൊലേഷനിലേക്ക് മാറ്റിയതുമുതൽ ആദ്യ അഞ്ചുനാൾ ഇൗ മരുന്ന് രണ്ടുനേരം നൽകും. ഒപ്പം ചുമ, പനി എന്നിവക്കുള്ള ചികിത്സ വേറെയും. 48 മണിക്കൂറിനകം രണ്ടു തവണ സാമ്പിളെടുക്കും. രണ്ടുതവണ നെഗറ്റിവായാൽ രോഗിയെ വിടാം. ഒരുതവണ നെഗറ്റിവ് വന്നാൽ പിന്നീട് പോസിറ്റിവ് വരാം. ചിലപ്പോൾ ശരീരത്തിൽ ൈവറസ് ഉണ്ടെങ്കിലും സ്രവത്തിൽ കാണണമെന്നില്ല. അതുകൊണ്ടാണ് തുടർച്ചയായ രണ്ടു നെഗറ്റിവുകൾക്ക് കാക്കുന്നത്. അല്ലാതെ, ഡിസ്ചാർജ് ചെയ്താൽ വ്യാപനസാധ്യതയുണ്ട്. 14 ദിവസത്തെ സമ്പർക്കവിലക്ക് നിർദേശിക്കുന്നത് അതിനാലാണ്. ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.
നല്ലനിലയിൽ ജീവിച്ചവരാണ് രോഗികളായി വരുന്നത്. ആദ്യ ഘട്ടത്തിൽ െഎസോലേഷൻ പ്രശ്നമായിരുന്നു. സർക്കാർ ആശുപത്രിയുടെ പരിമിതിയുണ്ടല്ലോ. പിന്നീട് അവർ നന്നായി സഹകരിച്ചു. പ്രേേട്ടാകോൾ പ്രകാരം എല്ലാ ഡോക്ടർമാരും നഴ്സുമാരും 14 ദിവസത്തെ ജോലിക്കുശേഷം സമ്പർക്കവിലക്കിൽ കഴിയണം. ഞങ്ങളും അതു ചെയ്യുന്നു. ഞാനും കൃഷ്ണനും വീട്ടിൽ പ്രത്യേകം സംവിധാനങ്ങളിൽ ക്വാറൻറീനിലാണ്. കുഞ്ഞിരാമൻ വീടെടുത്ത് താമസമാണ്. എച്ച്-വൺ എൻ-വൺ, ചികുൻഗുനിയ, ഡെങ്കി എന്നിവ പടരുേമ്പാഴെല്ലാം ആേരാഗ്യവകുപ്പ് ഞങ്ങൾക്ക് പ്രത്യേക പരിശീലനം തരും. ലോകത്തെ കീഴടക്കിയ മഹാമാരിയെ നേരിടുേമ്പാഴും ആരോഗ്യവകുപ്പ് നൽകുന്ന ആത്മധൈര്യവും പരിശീലനവും പിന്തുണയുമാണ് പിൻബലം. ഇനി ഏതു വ്യാധി പടർന്നാലും അതിനോട് യുദ്ധം ചെയ്യാൻ ഇൗ ധൈര്യം മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.