ശ്രീചിത്ര താളംതെറ്റുന്നു; ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത തിരുവനന്തപുരം ശ്രീചിത്ര ആ ശുപത്രിയിൽ പ്രവർത്തനം താളംതെറ്റുന്നു. ആശുപത്രിയിലെ ഒ.പി വിഭാഗം താൽക്കാലികമായി നിർത്തി . വൈറസ് ബാധിതനുമായി ഇടപഴകിയ 43 ഡോക്ടർമാരടക്കം 76 പേർ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതിൽ അഞ്ച് വകുപ്പ് മേധാവികളും ഉൾപ്പെടും. അടിയന്തര ഒ.പി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് പെങ്കടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ യോഗത്തിൽ പെങ്കടുത്തിട്ടില്ലെന്നാണ് വിവരം. സന്ദർശനത്തിന് മുൻപ് മൂന്ന് തവണ മന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രീചിത്ര ഡയറക്ടറെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഡോക്ടർക്ക് ആദ്യ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചത് ഇവരെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. ഇക്കാര്യം മറച്ചുവെച്ചതിന് നടപടി വന്നേക്കും. ഈ മാസം 13നാണ് ഡോക്ടറുടെ ആദ്യ റിപ്പോർട്ട് ലഭിച്ചത്. മന്ത്രി സന്ദർശനം നടത്തിയത് 14നായിരുന്നു. സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്.
ആശുപത്രിയിലെ റേഡിയേഷന് ലാബിെൻറ പ്രവര്‍ത്തനവും നിർത്തി. അടിയന്തര ശസ്ത്രക്രിയകളൊഴികെ മറ്റുള്ളവയും മാറ്റിവെച്ചു. നിരീക്ഷണത്തിലുള്ളവരിൽ 18 പേർ നഴ്സുമാരും 13 ടെക്നിക്കൽ സ്റ്റാഫും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിെല രണ്ട് ജീവനക്കാരും ഉൾപ്പെടുന്നു. ഡോക്ടർമാരിൽ 26 പേർ ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്. 17 പേർ വിദൂര സമ്പർക്കവും.
ഡോക്ടര്‍ പരിശോധിച്ച എല്ലാ രോഗികളുടെയും പട്ടിക ആരോഗ്യവകുപ്പ് തയാറാക്കും. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. ഡോക്ടർമാരുടെ കുടുംബാംഗങ്ങളുടെയും ഇവരുടെ സമ്പർക്കവലയത്തിലുള്ളവരുടെയും വലിയ പട്ടികയും തയാറാക്കുന്നുണ്ട്.
Latest Videos:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.