പോസിറ്റിവ് കേസുകൾ ഡോക്ടർപോലും അറിയുന്നത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ
text_fieldsകോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ വൈകീട്ടുള്ള വാർ ത്താസമ്മേളനത്തിൽ മാത്രം പുറത്തുവിടുന്നത് രോഗ പരിചരണം വൈകുന്നതിനിടയാകുന്നുവെ ന്ന് ഡോക്ടർമാർ. രോഗം സ്ഥിരീകരിച്ചാലും പരിശോധിക്കുന്ന ഡോക്ടർമാരും രോഗികളും വിവരമറിയുന്നത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ മാത്രമാണ്.
കോവിഡ് നെഗറ്റിവ് ആണെങ്കിൽ മാത്രമേ നേരിട്ട് ഡോക്ടറെ അറിയിക്കുന്നുള്ളൂ. പോസിറ്റിവ് ആണെങ്കിൽ ഫലം തയാറായില്ലെന്ന വിവരമാണ് ലാബുകളിൽ നിന്ന് ഡോക്ടർമാർക്കും രോഗിക്കും ലഭിക്കുക. ഫലം നേരെ തിരുവനന്തപുരത്തേക്ക് അയച്ച് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് വിവരം എല്ലാവരും അറിയുക. പലപ്പോഴും ഫലം തയാറായില്ലെന്ന മറുപടി കിട്ടുമ്പോൾ പോസിറ്റിവ് ആയിരിക്കുമെന്ന് ഊഹിച്ച് ചികിത്സ നടത്തേണ്ട ഗതികേടിലാണ് ഡോക്ടർമാർ.
ഒരു ദിവസം രാവിലെ 11 മുതൽ അടുത്ത ദിവസം രാവിലെ 11 വരെ രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കുകളാണ് മുഖ്യമന്ത്രി പറയുന്നത്. അതിനാൽ പകൽ 12ന് വരുന്ന പോസിറ്റിവ് കേസുകളെ കുറിച്ച് അറിയണമെങ്കിൽ 30 മണിക്കൂറുകൾ പിന്നിട്ട് അടുത്ത ദിവസം വൈകീട്ട് ആറു മണിയാകണം. ഇത്രയും സമയം രോഗിക്ക് ചികിത്സ തടയപ്പെടുന്നതിനൊപ്പം ഇവരുമായി സമ്പർക്കത്തിലായവരെ ക്വാറൻറീൻ ചെയ്യുന്നതിനും കാലതാമസം നേരിടുന്നു. ഇവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അവർ കൂടുതൽ പേരുമായി ബന്ധപ്പെടുന്നത് തടയാനുള്ള അവസരമാണ് വൈകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.