കോവിഡ് കാലത്തെ രാഷ്ട്രീയജീവിതം
text_fieldsപുതുപ്പള്ളി കാണാതെ
ഉമ്മൻ ചാണ്ടി
ശനിയും ഞായറും എന്ന ദിവസങ്ങളുണ്ടെങ്കിൽ, ഭൂ മിമലയാളത്തിൽ എവിെടയാണെങ്കിലും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തും. ശനിയാഴ്ചയാ യി എന്ന് പുതുപ്പള്ളിക്കാർ ഒാർക്കുന്നതുപോലും കാരോട്ടു വള്ളക്കാലിൽ വീട്ടുമുറ്റത്ത ് അദ്ദേഹത്തെ കാണുേമ്പാഴായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി ഉമ്മൻ ചാണ്ടി തിരുവ നന്തപുരത്തെ പുതുപ്പള്ളി ഹൗസിലാണ്. ആരോഗ്യപ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഇ ല്ലെങ്കിലും സർക്കാറിെൻറ മുൻകരുതൽ നിർേദശത്തിനൊപ്പം ജനങ്ങളുടെ രക്ഷയും കരുതി അ ദ്ദേഹം തിരുവനന്തപുരത്ത് തന്നെ തങ്ങുകയാണ്.
വീട്ടിനകത്താണെങ്കിലും പതിവ് ‘ജനസ മ്പർക്ക’ത്തിന് ഒരു കുറവുമില്ല. എന്നാൽ, അത് നേരിട്ടല്ല ഫോണിലൂെടയാണെന്ന് മാത്രം. ല ോക്ഡൗൺ കാലത്തെ ബുദ്ധിമുട്ടുകൾ, ചികിത്സാ വിഷയങ്ങൾ, വിദേശത്തും ഇതര സംസ്ഥാനത്തും കുടുങ്ങിയവരുടെ പ്രശ്നങ്ങൾ എല്ലാം അദ്ദേഹം ‘അറ്റൻഡു’ചെയ്യുന്നു. പരിഹാരം കാണുന്നു. സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തേണ്ടവ അങ്ങനെയും. അത്തരത്തിൽ, നേരേത്തതുപോലെ ജനങ്ങൾക്കൊപ്പമാണെങ്കിലും ജനക്കൂട്ടത്തിനകത്ത് നിൽക്കാത്തതിെൻറ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ഉമ്മൻ ചാണ്ടി സമ്മതിക്കുന്നുണ്ട്.
ശ്രീരാമകൃഷ്ണന്
പ്രതീക്ഷിക്കാത്ത
കൊട്ടിയടക്കൽ
വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലുടെ പൊതുപ്രവർത്തന രംഗത്തെത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അന്നത്തെ പ്രക്ഷോഭങ്ങൾക്കിടെ ജയിലിൽ പോയപ്പോഴല്ലാതെ ഇങ്ങനെ സ്വസ്ഥമായി ഇരുന്നിട്ടില്ല. അതുകൊണ്ടുതന്നെ, ലോക്ഡൗണിനെ ഇൗ നൂറ്റാണ്ടിലെ ഒരനുഭവമായിട്ടാണ് അദ്ദേഹം കാണുന്നത്. ഇത്തരത്തിലുള്ള ഒരു കൊട്ടിയടക്കൽ സംഭവിക്കുെമന്ന് ആരും ചിന്തിച്ചിട്ടുപോലും ഉണ്ടാവിെല്ലന്ന് അദ്ദേഹം പറയുന്നു. ഇൗ കോവിഡ് കാലത്ത് പൊതുവായ പ്രശ്നങ്ങൾക്കൊപ്പം മണ്ഡലത്തിലെ വിഷയങ്ങളിലും ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്നു. അതോടൊപ്പം വീണുകിട്ടിയ ഇൗ ഒഴിവുകാലത്ത്, ജൈവകൃഷിയിലും ഒരുകൈ നോക്കുന്നുണ്ട്. അത്തരത്തിൽ വളരെ നെഗറ്റീവായ ഒരു കാലത്തെ പോസിറ്റീവായി കാണാൻ ശ്രമിക്കുകയാണ് അദ്ദേഹം.
ഇ.ടി പതിവുപോലെ
തിരക്കിലാണ്
പുറത്തിറങ്ങുന്നില്ല എന്നതൊഴിച്ചാൽ ലോക്ഡൗൺ കാലം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ജീവിതചര്യയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുലർച്ച നാലര മുതൽ രാത്രി 11 വരെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന പതിവ് ഇപ്പോഴും തുടരുകയാണ്. കോവിഡും ലോക്ഡൗണുമായതിനാൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഏറെയും ഫോൺ കോളുകൾ വരുന്നത്. മലയാളികൾ േലാകത്തെങ്ങുമുള്ളതിനാൽ എല്ലായിടത്തുനിന്നും പ്രശ്നങ്ങളും ആവലാതികളുമായി ആളുകൾ വിളിക്കും. ഉത്തരേന്ത്യയിലൊക്കെ സ്ഥിരമായി പോവുകയും പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നതിനാൽ ഒേട്ടറെപ്പേർ അവിടെ നിന്നും ബന്ധപ്പെടാറുണ്ട്. സാധ്യമായവക്ക് പരിഹാരം ഉണ്ടാക്കും. അതല്ലാത്തവക്ക് ആരെയെങ്കിലും ബന്ധപ്പെടുത്തിക്കൊടുക്കും. സർക്കാർ ഇടപെടേണ്ട വിഷയങ്ങളിൽ അധികൃതരുടെ ശ്രദ്ധയിൽെപടുത്തും. വായിക്കാറുണ്ടെങ്കിലും നിർബന്ധിതാവസ്ഥയിൽ വായിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.
ബിനോയ് വിശ്വത്തിന്
സമയത്ത് ഉണ്ടുറങ്ങുന്ന
കാലം
ഡിഗ്രി പഠനത്തിന് ശേഷം, സമയത്ത് ഉണ്ടുറങ്ങിയ കാലത്തിെൻറ തിരിച്ചുവരവാണ് ബിനോയ് വിശ്വം എം.പിക്കിത്. ബി.എക്കു പഠിച്ചുകൊണ്ടിരിക്കെയാണ് എ.െഎ.എസ്.എഫ് സംസ്ഥാന ഭാരവാഹിയാവുന്നത്. അന്നുമുതൽ നിരന്തരമായ യാത്രയും അലച്ചിലും കൂെടയുണ്ടായിരുന്നു. പാർലമെൻറ് സമ്മേളനം കഴിഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. അന്ന് വന്ന എം.പിമാരെല്ലാം സ്വയം സമ്പർക്കവിലക്കിലാണ്. അതോടെ പുറത്തിറങ്ങുന്നില്ല. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുമായി ലോകത്തിെൻറ പലഭാഗത്തു നിന്നും നിരന്തരം ടെലിഫോൺ കോളുകൾ വരുന്നുണ്ട്. അവക്കെല്ലാം പരിഹാരം കാണാൻ പ്രധാനമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിൽെപടുത്തുന്നു.
ഇൗ പ്രതിസന്ധി കാലം കഴിയുേമ്പാൾ നമ്മൾ ഒരു പാഠം പഠിക്കണമെന്നും അദ്ദേഹം പറയുന്നു. മുമ്പ് ആഗോള താപനത്തെക്കുറിച്ചൊക്കെ താനൊക്കെ പറയുേമ്പാൾ പലരും പരിഹസിച്ചിരുന്നു. എന്നാൽ, അതിെൻറയൊക്കെ പ്രതിഫലനങ്ങളാണ് ഇൗ മഹാമാരികളെന്ന തിരിച്ചറിവിലേക്ക് എല്ലാവരും എത്തണം. അങ്ങനെയെത്തുമെന്ന പ്രതീക്ഷയിലുമാണ് ബിനോയ്.
പെട്ടന്ന് ഒരു ദിവസം
ഒന്നുമില്ലാതായ
അനുഭവത്തിൽ മുകേഷ്
പെട്ടന്ന് ഒരു ദിവസം ഒന്നുമില്ലാതായതു പോലെയുള്ള അനുഭവത്തിലാണ് നടനും എം.എൽ.എയുമായ എം. മുകേഷ്. നാടകം, സിനിമ, ടെലവിഷൻ അവതാരകൻ, എഴുത്ത്, എം.എൽ.എ എന്നിങ്ങനെ വിശ്രമമറിയാത്ത ജോലികളിൽ വ്യാപൃതനായിരുന്ന ഒരാൾക്ക് ഒരു ദിവസം ഒന്നും ചെയ്യാനില്ലാതെയാവുന്നു. അത്തരമൊരു കാലം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം കൊല്ലത്തെ കുടുംബവീട്ടിലായിരുന്നു. ഇപ്പോൾ തിരുവന്തപുരത്താണ്.
കാണാതെ പോയ കുറേ സിനിമകൾ ഇൗ ദിവസങ്ങളിൽ കണ്ടു. പണ്ട് വായിച്ച ചില പുസ്തങ്ങൾ വീണ്ടും വായിച്ചു. വർഷങ്ങൾക്കുമുമ്പ് വായിച്ച ആ പുസ്തകങ്ങൾ വായിച്ചപ്പോൾ അന്നത്തെ വായനാനുഭവം അല്ല, ഇപ്പോഴുണ്ടായത്. ചിന്താഗതിയിൽ വന്ന മാറ്റങ്ങളാവാം കാരണം. കുറച്ച് കൃഷിയും തുടങ്ങി. ഇതിനിടെ കൊല്ലത്ത് എം.എൽ.എ എന്ന നിലയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
രമ്യ സജീവമാണ്
പുറത്തൊന്നും പോകുന്നില്ലെങ്കിലും രമ്യ ഹരിദാസ് എം.പി തിരക്കിലാണ്. ലോക്ഡൗൺ മൂലം ഭക്ഷണം കിട്ടാതെ പോകുന്നവർ, രോഗികൾ തുടങ്ങിയവരുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ നിരവധി വരുന്നുണ്ട്. അതിനെല്ലാം ബന്ധപ്പെട്ടവരെ വിളിച്ച് പരിഹാരം തേടുന്നു. മറ്റു വിഷയങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പവർത്തകരെ വിളിച്ച് വിഷയങ്ങളിൽ ഇടപെടീക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. പാർലമെൻറ് സമ്മേളനം കഴിഞ്ഞ് ഇരുപതാം തീയതി തിരിച്ചെത്തിയതിനാൽ, സ്വയം സമ്പർക്കവിലക്കിലായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.