മരണമുയരുന്നു; പിടിച്ചുനിൽക്കാൻ കേരളം പ്ലാസ്മ ചികിത്സയിലേക്ക്
text_fieldsതിരുവനന്തപുരം: ഗുരുതരാവസ്ഥയിലാകുന്ന കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ കേരളം കോൺവാലസൻറ് പ്ലാസ്മ ചികിത്സയിലേക്ക്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയും മരണനിരക്ക് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്ലാസ്മ ചികിത്സക്കുള്ള മാർഗനിർദേശങ്ങളും പ്രോേട്ടാക്കോളും സർക്കാർ പുറത്തിറക്കിയത്. രോഗം ഭേദമായ 18 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽനിന്നാണ് പ്ലാസ്മ ശേഖരിക്കുക. അതി ഗുരുതരാവസ്ഥയിലുള്ളവെര മാത്രമേ പ്ലാസ്മചികിത്സക്ക് വിധേയമാക്കൂ.
ശ്വസനപ്രക്രിയ ഭാഗികമായി തടസ്സപ്പെടുംവിധമുള്ള രോഗാവസ്ഥ, അണുബാധ ശരീരമാസകലം വ്യാപിക്കുകയും രക്തസമ്മർദം അപകടകരമായ രീതിയിൽ താഴുകയും ചെയ്യൽ(സെപ്റ്റിക് ഷോക്ക്), ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമാകൽ എന്നിവയിൽ ഏതെങ്കിലുമുണ്ടാകുന്ന പക്ഷം രോഗിയെ പ്ലാസ്മ ചികിത്സക്ക് വിധേയമാക്കാമെന്നാണ് പ്രോേട്ടാക്കോളിൽ വിശദീകരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവരെയേ പ്ലാസ്മ ചികിത്സക്ക് വിധേയമാക്കൂ. രോഗിയിൽ നിന്നോ രോഗിയുടെ ബന്ധുവിൽനിന്നോ സമ്മതം വാങ്ങണം.
ആശുപത്രി മെഡിക്കൽ ബോര്ഡിെൻറയും എത്തിക്സ് കമ്മിറ്റിയുടെയുമടക്കം അനുമതിയോടെ മാത്രമേ ചികിത്സ നടത്താവൂവെന്നും പ്രോേട്ടാക്കോളിൽ പറയുന്നു. ദാതാവിൽനിന്ന് 200 എം.എൽ പ്ലാസ്മയാണ് ശേഖരിക്കുക. വീണ്ടും ആവശ്യം വരുകയും ദാതാവ് സമ്മതിക്കുകയും ചെയ്താൽ രണ്ടാഴ്ച ഇടവേളക്കുശേഷമേ ശേഖരിക്കാവൂ. ഒരാളിൽനിന്ന് 500 എം.എല്ലിൽ കൂടുതൽ ശേഖരിക്കാൻ പാടില്ല. ദാതാവിെൻറ ആരോഗ്യപരിശോധനക്കും മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
പ്ലാസ്മ ചികിത്സ അനിവാര്യമാകുന്നത് എപ്പോൾ
ശ്വാസോച്ഛ്വാസം മിനിറ്റിൽ മുപ്പതോ അതിൽ കൂടുതലോ ആകുേമ്പാഴാണ് പ്ലാസ്മ ചികിത്സ അനിവാര്യമാകുന്നത്. സാധാരണ ആരോഗ്യമുള്ളയാളിൽ ഇത് 16-18 ആയിരിക്കും. വായുസഞ്ചാരമുള്ള മുറിയിലായിരിക്കെ ശരീരത്തിലെ ഒാക്സിജൻ ലഭ്യത 93 ശതമാനമോ അതിൽ താഴെയോ ആവുകയോ 24 മുതൽ 48 മണിക്കൂറിനുള്ളിൽ ശ്വാസകോശത്തിെൻറ പ്രവർത്തനം 50 ശതമാനമാവുകയോ ചെയ്താൽ ഗുരുതരാസ്ഥയായി കണക്കാക്കി പ്ലാസ്മ ചികിത്സക്ക് പരിഗണിക്കും.
പ്ലാസ്മ ദാതാവിെൻറ യോഗ്യതകൾ
- 18 വയസ്സിന് മുകളിൽ പ്രായം.
- പൊളിമറൈസ് ചെയിൻ റിയാൻ ടെസ്റ്റിൽ (പി.സി.ആർ) കോവിഡ് സ്ഥിരീകരിക്കണം.
- സ്ത്രീയായാലും പുരുഷനായാലും ശരീരഭാരം 55 കിലോയിൽ കൂടുതലാകണം.
- പ്ലാസ്മ നൽകുന്നതിന് 28 ദിവസം മുെമ്പങ്കിലും ലക്ഷണങ്ങളിൽനിന്ന് മുക്തമാകണം.
- 24 മണിക്കൂർ ഇടേവളക്കിടയിലെ രണ്ട് പി.സി.ആർ പരിശോധനകളിൽ നെഗറ്റിവ് ഫലം ലഭിച്ചവർക്ക് ലക്ഷണങ്ങളിൽനിന്ന് മുക്തമായി 14 ദിവസം കഴിഞ്ഞ് പ്ലാസ്മ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.