പിണറായിക്ക് ആസ്ട്രേലിയയിൽ ആദരമർപ്പിച്ചോ? യാഥാർഥ്യം എന്ത്?
text_fieldsമെൽബൺ: കോവിഡ് പ്രതിരോധത്തിലെ കേരളത്തിെൻറ മികവിനെ പ്രകീർത്തിച്ച് ആസ്ട്രേലിയയിലെ മെൽബണിലെ പ്രമുഖ ടെലികോം കമ്പനിയുടെ കെട്ടിടത്തിൽ പിണറായിയുടെ പേരിൽ ബാനറുയർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്നു ണ്ട്. ചില മാധ്യമങ്ങൾ സംഭവം വാർത്തയാക്കുകയും ചെയ്തു.
എന്നാൽ ഈ സംഭവത്തിനുപിന്നിലെ യാഥാർഥ്യം ഇതാണ്. ആസ്ട്രേലിയയിലെ പ്രമുഖ കമ്പനിയായ ടെൽസ്ട്രയുടെ ഓൺലൈൻ കാമ്പയിൻ ആണിത്. കോവിഡിനെ നേരിടുന്നതിൽ നിങ്ങളെ സഹായിക്കുന്ന ആർക്കും കമ്പനിയു ടെ ഓൺലൈൻ വഴിയോ എസ്.എം.എസ് വഴിയോ നന്ദി അറിയിക്കാനുള്ള അവസരമാണിത്. കമ്പനി ഉടൻ പ്രസ്തുത വ്യക്തിയുടെ പേര് പ്രദർശിപ്പിക്കും. ഇങ്ങനെ ആരോ പിണറായിയുടെ പേര് എസ്.എം.എസ് ആയി അയച്ചപ്പോൾ പ്രദർശിപ്പിച്ച ചിത്രമാണിത്. വിശദവിവരങ്ങൾ അറിയാനായി കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ https://bit.ly/34Tl6qT യിൽ സന്ദർശിക്കാം.
പക്ഷേ ഒരു സംഭവം കാണുേമ്പാഴേക്കും യാഥാർഥ്യം തിരക്കാതെ ഷെയർ ചെയ്യുന്ന പലരും ഇത്തവണയും പണിപറ്റിച്ചു എന്നർഥം. പിണറായിയുടെ പേര്വെച്ച ബോർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയതോടെ പല മലയാളികളും സന്തോഷ് പണ്ഡിറ്റിെൻറ പേരും സ്വന്തം പേരും വരെ സമാനരൂപത്തിൽ തയ്യാറാക്കി ഇതിനെ ട്രോളിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് കാലത്ത് പ്രചരിച്ച അനേകം വ്യാജവാർത്തകളുടെ ലിസ്റ്റിലെ പുതിയ അംഗമായി പ്രസ്തുത വാർത്തയും മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.