Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേരൂർക്കട ജനറൽ...

പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു

text_fields
bookmark_border
പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു
cancel

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന് രോഗം പകർന്നത് എവിടെനിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. വൈദികന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചികിത്സ തേടിയിരുന്ന പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു.

വൈദികനുമായി സമ്പർക്കം പുലർത്തിയ 19 ഡോക്ടർമാർ ക്വാറൻറീനിൽ പ്രവേശിച്ചു. മെഡിക്കൽ കോളജിലെ 10 ഡോക്ടർമാരും ആശുപത്രിയിലെ ഒമ്പത് ഡോക്ടർമാരുമാണ് നിരീക്ഷണത്തിൽപോയത്. 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. 

തിരുവനന്തപുരം മെഡിക്കൽ കോളജിലും പേരൂർക്കട ജനറൽ ആശുപത്രിയിലുമാണ് ഒന്നരമാസമായി വൈദികൻ ചികിത്സ തേടിയിരുന്നത്. അതേസമയം പുറത്തുനിന്ന് രോഗം പകരാൻ സാധ്യതയില്ലെന്ന് വൈദികൻെറ ബന്ധുക്കൾ പറഞ്ഞു. 

വാഹനാപകടത്തിൽപ്പെട്ട വൈദികനെ ഏപ്രിൽ 20നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ചികിത്സക്ക് ശേഷം മേയ് 20ന് പേരൂർക്കട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിച്ചതോടെ മേയ് 30ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈദികൻ മരിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19covid deathPeroorkkada General Hospital
News Summary - Covid 19 Peroorkkada General Hospitals Two Ward Cosed -Kerala news
Next Story