Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവർ മടങ്ങി;...

അവർ മടങ്ങി; കുടുംബനാഥനില്ലാത്ത വീട്ടിലേക്ക്

text_fields
bookmark_border
അവർ മടങ്ങി; കുടുംബനാഥനില്ലാത്ത വീട്ടിലേക്ക്
cancel

പയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഒരുമിച്ച് രോഗമുക്തരായി ഒരു കുടുംബം കൂടി വീട്ടിലേക്ക് മടങ്ങി. ഇരിട്ടിയിലെ ഒരുവീട്ടിലെ നാലുപേരടങ്ങുന്ന കുടുംബം രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയപ്പോൾ കുടുംബനാഥൻ ഇനി ജീവിക്കുക മഹാമാരി തീർത്ത ദുരന്തചരിത്രത്തി‍െൻറ ഓർമകളിൽ. കോവിഡ് പോസിറ്റിവായി മരണത്തിന് കീഴടങ്ങിയ ഇരിട്ടി സ്വദേശിയായ മുഹമ്മദി‍െൻറ ഭാര്യയും മകനും ഗർഭിണി കൂടിയായ മക‍െൻറ ഭാര്യയും മകെൻറ മകനായ രണ്ട് വയസ്സുകാരനുമാണ് തിങ്കളാഴ്ച ആശുപത്രി വിട്ടത്.

കോവിഡ് പോസിറ്റിവായി ചികിത്സ തേടുകയും 20 ദിവസങ്ങൾക്കുശേഷം രോഗമുക്തരായി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.എം. കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ്‌, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ.ഡി.കെ. മനോജ്‌, ഡോ. വിമൽ റോഹൻ, ആർ.എം.ഒ ഡോ.എസ്‌.എം. സരിൻ, ഡോ. അരുൺശ്രീ പരമേശ്വരൻ, നഴ്സിങ് സൂപ്രണ്ട്‌ റോസമ്മ സണ്ണി, ഹെൽത്ത്‌ ഇൻസ്പെക്ടർ കെ. വിനോദ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടുവയസ്സുകാരന് കളിപ്പാട്ടങ്ങൾ സമ്മാനിച്ചാണ് കുടുംബാംഗങ്ങളെ വീട്ടിലേക്ക് യാത്രയാക്കിയത്. ഇതാദ്യമായാണ് കോവിഡ് പോസിറ്റിവായി മരിച്ച രോഗിയുടെ കുടുംബാംഗങ്ങളാകെ രോഗമുക്തരാകുന്നത്.

116 പോസിറ്റിവ് രോഗികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതുവരെ ചികിത്സ തേടിയപ്പോൾ 113 പേരെയും രക്ഷപ്പെടുത്താൻ സാധിച്ചു. ഇതിൽ 74 പേർ ഇതിനോടകം അസുഖം ഭേദമായി ആശുപത്രി വിട്ടു. 39 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannurpatient dischargeCovid 19
Next Story