കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ മെഡിക്കൽ േകാളജ് ജീവനക്കാർക്ക് വീഴ്ചപറ്റിയെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. ആരോഗ്യാവസ്ഥ പരിഗണിക്കാതെ ഡിസ്ചാർജ് ചെയ്തതിലും ശാരീരത്തിലെ മുറിവുകൾ വൃത്തിയാക്കാത്തതിലും വീഴ്ചയുണ്ടെന്ന് ആരോഗ്യ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തുടർനടപടിയും ശിപാർശ ചെയ്തിട്ടുണ്ട്.
ഡിസ്ചാർജ് ദിവസം വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 10 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. വീഴ്ചവരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ആംബുലൻസ് കാത്തുനിൽക്കുന്നെന്ന് പറഞ്ഞ് ബന്ധുക്കൾ ധൃതിപിടിച്ചതിനാലാണ് രോഗിയെ വൃത്തിയാക്കാതെ ഡിസ്ചാർജ് ചെയ്യേണ്ടിവന്നതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
ആഗസ്റ്റ് 21നാണ് വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ അപകടം പറ്റി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കോവിഡ് ഭേദമായി വീട്ടിലെത്തിച്ചപ്പോൾ ശരീരം പുഴുവരിച്ച നിലയിലായിരുന്നു.
മെഡിക്കൽ കൊളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച അനിൽകുമാറിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിെൻറ പരാതി. കഴുത്തിലെ പ്ലാസ്റ്റർ മാറ്റിയപ്പോഴാണ് പുഴുവരിച്ച കാര്യം അറിയുന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനിൽകുമാറിെൻറ ശരീരം തളർന്ന നിലയിലാണ്. കോവിഡ് ബാധിച്ചശേഷം ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.