കോവിഡ് പ്രതിരോധം: എല്ലാ മെഡി. േകാളജുകളിലും ലാബിന് നിർദേശം
text_fieldsതിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ ലബോറട്ടറി സൗകര്യം ഒരുക് കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മുഴുവൻ സംസ്ഥാനങ്ങളിലെയും സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ കോവിഡ് പരിേശാധന ലാബുകൾ ഒരുക്കാനാണ് നിർദേശം. ലാബ് സൗകര ്യം ഒരുക്കുന്നതിന് മാർഗനിർദേശത്തിന് രാജ്യത്തെ 14 പ്രമുഖ മെഡിക്കൽ ഗവേഷണ സ്ഥാപന ങ്ങളെ മെൻറർ ഇൻസ്റ്റിറ്റ്യൂട്ടുകളായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
കേരളം, ല ക്ഷദ്വീപ്, അന്തമാൻ നികോബാർ ദ്വീപുകൾ എന്നിവയുടെ മെൻറർ ഇൻസ്റ്റിറ്റ്യൂട്ട് ആയി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിനെ നിശ്ചയിച്ചു.
മെൻറർ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഡയറക്ടർ, മൈക്രോബയോളജിസ്റ്റ്, മറ്റ് അധ്യാപകർ, ഭരണവിഭാഗം ഉദ്യോഗസ്ഥർ, പ്രസക്തരായ മറ്റ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി കോർ ടീം രൂപവത്കരിക്കുകയും ലാബ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മെഡിക്കൽ കോളജുകളിൽ സന്ദർശനം നടത്തുകയും വേണം.
മെഡിക്കൽ കോളജുകളിൽ ലഭ്യമായതും അല്ലാത്തതുമായ ഉപകരണങ്ങളുടെയും ജീവനക്കാരുടെയും സൗകര്യങ്ങളുടെയും പട്ടിക തയാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിക്കണം. ലാബിലെ ജീവനക്കാർക്ക് പരിശീലനവും മെൻറർ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ചുമതലയാണ്. പുതുതായി അനുമതി നൽകുന്ന ലാബുകൾക്ക് സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന കിറ്റുകൾ ലഭ്യമാക്കേണ്ടതും മെൻറർ ഇൻസ്റ്റിറ്റ്യൂട്ടുകളാണ്.
കേന്ദ്രനിർദേശം നടപ്പായാൽ സംസ്ഥാനത്തെ 10 സർക്കാർ മെഡിക്കൽ കോളജുകളിലും കോവിഡ് പരിശോധന ലാബുകൾ ഒരുക്കാനാകും.
നിലവിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിലാണ് കോവിഡ് പരിേശാധനക്കുള്ള ലാബുള്ളത്. ഇതിന് പുറമെ ആലപ്പുഴ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (ഫീൽഡ് യൂനിറ്റ്), തിരുവനന്തപുരം രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ്, കോട്ടയം ഇൻറർ യൂനിവേഴ്സിറ്റി സെൻറർ, തലശ്ശേരി മലബാർ കാൻസർ സെൻറർ, കാസർകോട് സെൻട്രൽ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലും പരിശോധന ലാബുകൾ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.