വേണമെങ്കിൽ വിവാഹം ഇങ്ങനെയും...
text_fieldsആലപ്പുഴ: കോവിഡ് കാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് മാതൃക വിവാഹം. ആലപ്പുഴ വണ്ടാനം വാണിയംപറമ്പ് ഇബ്രാഹിംകുട്ടിയുടെയും ലൈല ബീവിയുടെയും മകൾ ശബാനയുടെയും കായംകുളം മുക്കവല മോനി ഭവനിൽ സലിംരാജിെൻറയും ബുഷ്റയുടെയും മകൻ സബീലിെൻറയും വിവാഹമാണ് നാലുപേർ മാത്രം പെങ്കടുത്ത നിക്കാഹിലൂടെ പൂർത്തീകരിച്ചത്.
വിദേശത്തായിരുന്ന സബീലിെൻറ കുടുംബം വിവാഹ ഒരുക്കങ്ങൾക്കായി നേരത്തേ നാട്ടിലെത്തിയിരുന്നു. ജോലിയാവശ്യാർഥം ഏപ്രിലിൽ വിദേശത്തേക്ക് തിരികെ പോകേണ്ടതിനാൽ ഒമ്പത് മാസം മുമ്പ് നിശ്ചയിച്ച വിവാഹം നീട്ടിവെക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. സബീലും അനുജൻ സജീറും കായംകുളം പള്ളിമഹലിെൻറ വിവാഹ രജിസ്റ്ററുമായി കാറിൽ പെൺകുട്ടിയുടെ പിതാവിെൻറ കുടുംബവീടായ കഞ്ഞിപ്പാടത്ത് എത്തി. ശബാനയുടെ പിതാവ് ഇബ്രാഹിംകുട്ടിയും മഹല്ല് ഭാരവാഹിയും അടക്കം വിവാഹത്തിന് ആകെ നാലുപേർ. ശബാനയുടെ ഉമ്മ ലൈല പോലും വിവാഹസ്ഥലത്തേക്ക് വന്നില്ല.
നിക്കാഹിനുശേഷം വധുവിനെയും കൂട്ടി സബീൽ കായംകുളത്തെ വീട്ടിലേക്ക്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങൾ വഴി ഇരുവർക്കും മംഗളാശംസ നേർന്നു. സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി നിൽക്കുകയാണ് ശബാന. ദുബൈയിലാണ് സബീൽ ജോലി നോക്കുന്നത്. കോവിഡ് നിയന്ത്രണം മാറിക്കഴിഞ്ഞ് ക്ഷണിച്ചവർക്കെല്ലാം വിവാഹ സൽക്കാരം ഒരുക്കുമെന്ന് ഇബ്രാഹിംകുട്ടിയും സലിംരാജും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.