പോസിറ്റീവായിരിക്കാം...
text_fieldsഇരുപതാം വയസ്സിൽ ബിസിനസിനിറങ്ങിയ ആളാണ് കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ൈഹപ് പർ മാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ. അന്നു തുടങ്ങിയ വിശ്രമമില്ലാത്ത ജീവിതത ്തിനിടയിൽ, കുടുംബത്തോടും കൊച്ചുമക്കളോടുമൊപ്പം ഇത്തരത്തിൽ കഴിയാനാവുമെന്ന് ഒ രിക്കലും കരുതിയിരുന്നില്ല.
ഇങ്ങനയൊരു ജീവിതം ഉണ്ടെന്നറിയിച്ചുതന്നതിന് ദൈവ ത്തോട് നന്ദി പറയുകയാണ് അദ്ദേഹം. മുമ്പ് വീടിെന ‘ഗോൾഡൻ ജയിൽ’ എന്നാണ് കരുതിയിരുന്നതെങ്കിൽ അതല്ല, വീട് ഒരു സ്വർഗമാണെന്ന തിരച്ചറിവിലുമാണ് പട്ടാഭിരാമൻ. ഇൗ വിശ്രമജീവിതത്തിലും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും അദ്ദേഹത്തിനുണ്ട്. രണ്ട് പ്രളയങ്ങൾ, നിപ, ഇപ്പോൾ കോവിഡ്... ഇങ്ങെന വ്യാപാരികളെ ദുർഘടത്തിലാക്കുന്ന പ്രതിസന്ധികൾ ഒന്നിനുപുറകേ ഒന്നായി വരികയാണ്. അതിെൻറ പ്രത്യാഘാതങ്ങൾ വ്യാപാരികളിൽ മാത്രമൊതുങ്ങുന്നതുമല്ല.
എന്നാൽ, വ്യാപാരി സമൂഹത്തിെൻറ ബുദ്ധിമുട്ടുകൾ ഭരണകൂടവും സമൂഹവും വേണ്ട വിധത്തിൽ ഉൾെക്കാള്ളുന്നിെല്ലന്ന ദുഃഖം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാനുള്ള സമയം ഇതല്ലെന്ന് അദ്ദേഹം പറയുന്നു. ഒരു തരത്തിൽ നമ്മൾ ഭാഗ്യവാന്മാരാണ്. എത്ര കാര്യക്ഷമമായാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇൗ ദുരന്തത്തെ പ്രതിരോധിക്കുന്നത്. മാർച്ചിൽ പത്തുദിവസം മാത്രമാണ് കടകൾ തുറന്നത്. എങ്കിലും സർക്കാറുകൾ പറയുന്നതിനു മുമ്പ്തന്നെ ജീവനക്കാർക്ക് ശമ്പളം ൈവകാതെ കൊടുക്കാൻ തീരുമാനിച്ചിരുന്നു.
ഇൗ കോവിഡ് കാലം കഴിഞ്ഞാൽ ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽനിന്ന് മാറാനുള്ള ഉൗർജിതമായ ശ്രമം ഉണ്ടാവണം. സ്ഥലം അധികം വേണ്ടാത്ത, മലിനീകരണമില്ലാത്ത എത്രയെത്ര സംരംഭങ്ങൾ നമുക്ക് തുടങ്ങാനാവും. സർക്കാർ അനുകൂലമാണെങ്കിലും ഉദ്യോഗസ്ഥ മനോഭാവം മാറുന്നില്ല എന്നതാണ് വിഷയം. ഇൗ പ്രതിസന്ധിയേയും നമ്മൾ മറികടക്കും. അതിനാൽ നമുക്ക് പോസിറ്റീവായിരിക്കാം -അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.