Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയന്ത്രണം

നിയന്ത്രണം ശക്തമാക്കും

text_fields
bookmark_border
നിയന്ത്രണം ശക്തമാക്കും
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധവും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്തെ സാഹചര്യം കൊച്ചിയും കോഴിക്കോടും ആവർത്തിക്കാൻ അനുവദിക്കില്ല. സംസ്ഥാന ശരാശരിയെക്കാൾ മുകളിലാണ് കൊച്ചിയിെല ടെസ്റ്റ് പോസിറ്റിവ് റേറ്റ് എന്നതിനാൽ അൽപം ആശങ്കയുണ്ട്. അവിടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 
കോവിഡ് ഭേദമായ രോഗികൾ ഏഴുദിവസം വീടുകളിൽ തുടരണം. ഇത് രോഗിയും വീട്ടുകാരും വാർഡ് തല സമിതിയും ഉറപ്പാക്കണം. ക്വാറൻറീനിൽ കഴിയുന്നവരുടെ വീടുകളിൽ മുതിർന്ന ഒാഫിസർമാർ മിന്നൽ സന്ദർശനം നടത്തും. 

കൊച്ചിയിൽ സമൂഹവ്യാപനമില്ല. തീരദേശത്തെക്കുറിച്ച് ഉത്കണ്ഠയുണ്ട്. കരുതലും ജാഗ്രതയും ഇല്ലെങ്കിൽ കൈവിട്ടുപോകും.അതുണ്ടാകാതിരിക്കാൻ ഗൗരവ നടപടിയെടുക്കും. പ്രതിരോധം ശക്തമായി മുന്നോട്ടുകൊണ്ടുപോയാൽ ട്രിപ്ൾ ലോക്ഡൗൺപോലെ കടുത്ത നടപടി ഒഴിവാക്കാം. 

വിദേശത്തുനിന്ന് എത്തുന്നവർ പി.പി.ഇ കിറ്റ്, കൈയുറ, മാസ്ക് എന്നിവ വിമാനത്താവളത്തിൽ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും. ഉപയോഗശേഷം നിശ്ചയിച്ച കണ്ടെയ്നറുകളിൽ നിേക്ഷപിക്കണം. 

•ക്രിമിനൽ കേസിൽ കുറ്റാരോപിതർക്ക് കോവിഡ് പരിശോധനഫലം 48 മണിക്കൂറിനകം ലഭ്യമാക്കും. 
•തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾ 14 ദിവസത്തെ ക്വാറൻറീനിൽ പ്രവേശിക്കണം. അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കും ഏജൻറുമാർക്കുമാണ്. സൗകര്യമൊരുക്കാൻ തയാറായില്ലെങ്കിൽ നിയമനടപടി കൈക്കൊള്ളും.
•66 സി.െഎ.എസ്.എഫുകാർക്കും 23 സൈനികർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരുടെ ക്ഷേമത്തിന് നടപടിയെടുക്കാൻ അതത് വിഭാഗങ്ങളിലെ മുതിർന്ന ഒാഫിസർമാരോട് ആവശ്യപ്പെടും. 
•മാസ്ക് ധരിക്കാത്തതിന് 4817ഉം ക്വാറൻറീൻ ലംഘിച്ചതിന് 13 പേർക്കെതിരെയും കേസെടുത്തു. 
•ഗർഭിണിക്ക് ചികിത്സ നിേഷധിച്ചത് ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ്. ആശുപത്രികൾ ധർമം മറന്ന് പ്രവർത്തിച്ചതായി റിപ്പോർട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdown
News Summary - Covid 19 Lockdown-Kerala news
Next Story