കോഴിക്കോട്ട് തെരുവിൽ കഴിഞ്ഞയാൾക്കും കോവിഡ്
text_fieldsകോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ക ൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിക ളുടെ എണ്ണം 23 ആയി. ഇവരില്‍ 11 പേര് രോഗമുക്തരായിട്ടുണ്ട്. 12 പേരാണ് ചികിത്സയില്‍ തുടരുന് നത്. ആകെ രോഗികളുടെ എണ്ണം ജില്ലയിൽ 28 ആണ്. മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ച ആറ് ഇതര ജില്ലക്കാരില്‍ നാലുപേര്‍ രോഗമുക്തി നേടി. ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ചികിത്സയിലുണ്ട്. കൂടാതെ, ഇന്ന് രോഗം സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയും ചികിത്സയിലുണ്ട്.
ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഒരാള്‍ 33കാരനായ അഴിയൂര്‍ സ്വദേശിയാണ്. മാര്‍ച്ച് 20ന് ദുൈബയില്‍നിന്ന് നെടുമ്പാശ്ശേരി വഴി വന്ന് ഹോം ക്വാറൻറീനില്‍ കഴിയുകയായിരുന്നു. രണ്ടാമത്തെയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള താൽക്കാലിക അഭയകേന്ദ്രമായ ഹൈസ്കൂളിൽ കഴിയുന്ന 67 വയസ്സുള്ള തമിഴ്നാട് സ്വദേശിയാണ്. ഇയാളെ തെരുവിൽനിന്ന് ഈ മാസം ഒന്നിന് ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഈ മാസം 20നാണ് രോഗലക്ഷണങ്ങൾ കണ്ടത്. രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
ജില്ലയില്‍ 1052 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 20,062 ആയി. നിലവില്‍ 2770 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 15 പേര് ഉള്‍പ്പെടെ ആകെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഏഴുപേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വ്യാഴാഴ്ച 24 സ്രവ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ആകെ 771 സ്രവ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 745 എണ്ണത്തിെൻറ ഫലം ലഭിച്ചു. ഇതില്‍ 715 എണ്ണം നെഗറ്റിവാണ്. 26 പേരുടെ ഫലം ലഭിക്കാനുണ്ട്.
മാനസിക സംഘര്‍ഷം കുറക്കുന്നതിനായി മെൻറല്‍ ഹെല്‍ത്ത് ഹെല്പ് ലൈനിലൂടെ 15 പേര്‍ക്ക് കൗണ്‍സലിങ് നല്കി. 42 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്കി. 2863 സന്നദ്ധസേന പ്രവര്‍ത്തകര്‍ 8721 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. കാക്കൂര്‍, കോടഞ്ചേരി പ്രദേശങ്ങളില്‍ മൈക്ക് പ്രചാരണം നടത്തി. പോസിറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്ത കോടഞ്ചേരിയില്‍ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലങ്ങളിലും ജാഗ്രതാസമിതി യോഗം ചേര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.