Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹവ്യാപനം കുറക്കാൻ...

സമൂഹവ്യാപനം കുറക്കാൻ പഴുതടച്ച ക്രമീകരണങ്ങൾ

text_fields
bookmark_border
covid-19-kochi
cancel

കൊച്ചി: കോവിഡ്-19െൻറ സമൂഹവ്യാപനം തടയാൻ ശക്തമായ ക്രമീകരണങ്ങളുമായി സർക്കാർ. 14 ജി ല്ലകളെയും 14 മേഖലകളായി തിരിച്ചാണ് ക്രമീകരണങ്ങൾ. പരിശോധന, ചികിത്സ, ഐസൊലേഷൻ, ജീവ ൻരക്ഷാ സജ്ജീകരണങ്ങൾ എന്നിവക്കാണ് പ്രധാന പരിണഗന. കൂട്ടത്തോടെയുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ അത് കൈകാര്യം ചെയ്യാൻ എല്ലാ വകുപ്പുകളുടെയും സഹകരണം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും പുറമെ ഏറ്റെടുക്കേണ്ട സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി സെൻററുകൾ തുടങ്ങിയവയുടെ വലിയൊരു പട്ടികയും ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അത്യാവശ്യംവേണ്ട മരുന്നുകളും വെൻറിലേറ്ററുകൾ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ജില്ല തലങ്ങളിൽ കലക്ടർമാർക്കാണ് പ്രധാന ചുമതല.

സംസ്ഥാനതല നിരീക്ഷണം ചീഫ് സെക്രട്ടറിക്കായിരിക്കും. മൊത്തം പ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കും. രോഗം സ്ഥിരീകരിച്ച ഒന്നാംഘട്ട രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയവരിൽനിന്ന് സാധാരണക്കാരിലേക്കുള്ള പകർച്ചയാണ് രണ്ടാംഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്. ഇത് തുടക്കത്തിലെ തടഞ്ഞുനിർത്താനുള്ള തീവ്രശ്രമവും മുൻകരുതലുകളുമാണ് സ്വീകരിച്ചിരിക്കുന്നത്.

കോവിഡ്-19 മറ്റ് രാജ്യങ്ങളിൽ വ്യാപിച്ചതിെൻറ രീതിയനുസരിച്ച് സമൂഹവ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് ഐ.എം.എ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പും. അതിനാൽ വരുന്ന രണ്ടാഴ്ച വളരെ ജാഗ്രത്തായി പ്രവർത്തിക്കണമെന്നാണ് ഡോക്ടർമാരും പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKochi City
News Summary - COVID 19 Kochi City -Kerala News
Next Story