നാളെ മുതൽ ഇളവുകൾ; മേയ് മൂന്നുവരെ ബസുകൾ ഒാടില്ല
text_fieldsതിരുവനന്തപുരം: കോവിഡ് ബാധയുടെ ആശങ്കയിൽനിന്ന് ക്രമേണ മോചിതമാകുന്ന കേരളത്ത ിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ തിങ്കളാഴ്ചമുതൽ നിലവിൽവരും. എന്നാൽ, മേയ് മ ൂന്നിന് ലോക്ഡൗൺ പൂർണമായും അവസാനിക്കും വരെ സംസ്ഥാനത്ത് ഒരിടത്തും ബസ് സർവിസ് ഉണ്ടാ കില്ല. ഇളവുകൾ സംബന്ധിച്ച് ആദ്യമിറങ്ങിയ ഉത്തരവിൽ ചുവന്ന മേഖലക്ക് പുറത്തുള്ള ജി ല്ലകളിൽ സിറ്റി/ടൗൺ സർവിസുകൾ മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്താൻ അനുമതി നൽകിയ ിരുന്നു.
സാമൂഹിക അകലം പാലിച്ച് സർവിസ് നടത്തുക അപ്രയോഗികമാണെന്നും ലാഭകരമല്ലെ ന്നും വാദം ഉയർന്ന സാഹചര്യത്തിലാണ് മാർഗനിർദേശം തിരുത്താൻ തീരുമാനിച്ചത്. ഗ്രീൻ സേ ാണിൽ ഉൾപ്പെടുന്ന കോട്ടയം ഇടുക്കി, ഒാറഞ്ച്-ബി സോണിൽ ഉൾപ്പെടുന്ന ആലപ്പുഴ, തിരുവ നന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിലാണ് ആദ്യഘട്ട ഇളവുകൾ. പത്തനംതിട്ട, എ റണാകുളം, കൊല്ലം എന്നീ ഒാറഞ്ച് എ സോൺ ജില്ലകളിൽ 24ന് ശേഷമേ ഇളവുകളുണ്ടാകൂ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോൺ ജില്ലകളിൽ മേയ് മൂന്നിന് ശേഷവും.
ഇളവുകൾ ഇങ്ങനെ: (ഒാരോ സോണിലും നിശ്ചയിച്ച തീയതി മുതൽ)
വാഹന ഗതാഗതം
ഒറ്റ, ഇരട്ട അക്ക നമ്പർ, അനുസരിച്ചാകും വാഹനങ്ങൾക്ക് സഞ്ചാരാനുമതി നൽകുക. ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും. ഇതിൽ ഇളവ് അടിയന്തരസർവിസുകൾക്കും, അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും മാത്രമേയുള്ളൂ. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങളില്ല. യാത്രക്കാർക്ക് എല്ലാം മാസ്ക് നിർബന്ധം.
വിവാഹ-മരണ ചടങ്ങുകളിൽ 20 പേർ
വിവാഹ–മരണചടങ്ങുകളിൽ 20 പേർ മാത്രമേ പെങ്കടുക്കാവൂ. അംഗൻവാടികളിൽ കുട്ടികളെ കൊണ്ടുവരാതെ പ്രവർത്തിപ്പിക്കാം. ഭക്ഷണസാധനങ്ങൾ കുട്ടികളുടെ വീട്ടിലെത്തിക്കണം. ഹോം നഴ്സുമാർ. മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങൾ, തൊഴിലാളികൾ, പ്ലംബർമാർ, വാഹന മെക്കാനിക്കുകൾ, െഎ.ടി മെക്കാനിക്കുകൾ, ആശാരിമാർ എന്നിവർക്ക് നിയന്ത്രണങ്ങളില്ല.
പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ, സംരംഭങ്ങൾ
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിപ്പിക്കാം.
കൊറിയർ സർവിസ്.
ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാവുന്നത് വൈകീട്ട് ഏഴുവരെ. ഹോട്ടലുകളിൽ പാഴ്സൽ നൽകാവുന്നത് വൈകീട്ട് എട്ടുവരെ.
മെഡിക്കൽ ലാബുകൾആയുഷിന് കീഴിൽ വരുന്ന ആയുർവേദ, ഹോമിയോ ആശുപത്രികൾ. വെറ്ററിനറി ആശുപത്രികൾ, ലാബുകൾ, പാത്തോളജി ലാബുകൾ.
ആശുപത്രികളിൽനിന്ന് മരുന്നെത്തിക്കുന്ന സർവിസുകൾ.
വീടുകളിലേക്ക് സാധനങ്ങളെത്തിക്കുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ.
ബാർബർ േഷാപ്പുകൾ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം എ.സിയില്ലാതെ പ്രവർത്തിക്കാം. രണ്ടുപേർ മാത്രമേ അകത്ത് പാടുള്ളൂ.
എല്ലാ കാർഷിക, സംഭരണപ്രവർത്തനങ്ങളും കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങളും.മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും.
50 ശതമാനം തൊഴിലാളികളെ വിന്യസിച്ച് തേയില, കാപ്പി, ഏലത്തോട്ടങ്ങൾ. നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.