സംസ്ഥാനത്ത് 108 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക് രോഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ- 28, കുവൈത്ത്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലൻഡ്-1) 34 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.
കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസർകോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരണമടഞ്ഞു.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.
1029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 762 പേര് കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതുവരെ 81,517 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 77,517 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇന്ന് പുതുതായി 10 ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ 138 ഹോട്ട് സ്പോട്ടുകളായി.
മടങ്ങിയെത്തിയത് 1.79 ലക്ഷം
കൊച്ചി: ആകുലതകളിൽനിന്ന് നാടിെൻറ ആശ്വാസതീരത്തേക്ക് വിദേശ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയത് 1,79,294 പേർ. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയിരുന്ന വിമാന സർവിസ് മേയ് ഏഴിനാണ് പുനരാരംഭിച്ചത്. 177 യാത്രക്കാരുമായി അന്നാണ് പ്രവാസികളുടെ ആദ്യസംഘം കൊച്ചിയിലെത്തിയത്. തുടർന്ന് കപ്പൽ, കര ഗതാഗത മാർഗങ്ങളും ആരംഭിച്ചു. 43,901 പേരാണ് വിമാനത്തിൽ എത്തിയത്. 1621 പേര് കപ്പല്‍മാര്‍ഗം വന്നപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചെക്പോസ്റ്റ് കടെന്നത്തിയത് 1,17,232 പേരാണ്. ട്രെയിന്‍ മാര്‍ഗം 15,356 പേരുമെത്തി. മടങ്ങിവന്നവരില്‍ 7,190 പേര് ഗർഭിണികളാണ്. 3,785 പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും 4,164 വയോജനങ്ങളും ഉൾപ്പെടുന്നു. മടങ്ങിയെത്തിയവരിൽ 1,54,446 പേര് വീടുകളില്‍ നിരീക്ഷണത്തിലും 21,987 പേര് ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലുമാണ്. 925 യാത്രക്കാര്‍ ഐസൊലേഷനിലും കഴിയുന്നുണ്ട്.
സംസ്ഥാനത്ത് 1029 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 15 മരണങ്ങളുണ്ടായി. ഇതില്‍ 12 പേരും 50നുമുകളില്‍ പ്രായമുള്ളവരാണ്. വിമാനമാർഗം എത്തിയ 29,633 പേർ വീട്ടുനിരീക്ഷണത്തിലും 11,924 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും 618 പേർ ഐസൊലേഷനിലുമുണ്ട്. 3565 ഗർഭിണികളും 978 വയോജനങ്ങളും 3761 കുട്ടികളും എത്തിയത് വ്യോമമാർഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.