19 പേർക്ക് കൂടി കോവിഡ്; വയനാട്ടിലും രോഗം സ്ഥിരീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്കുകൂടി പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ ഒ മ്പതും കണ്ണൂരിലാണ്. കാസർകോട്, മലപ്പുറം ജില്ലകളിൽ മൂന്നുവീതം പേർക്കും തൃശൂരിൽ രണ ്ടും ഇടുക്കി, വയനാട് ജില്ലകളിൽ ഒരാൾക്കുവീതവും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതേ ാടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 137 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. ഇടുക്കിയിൽ തദ്ദേശസ്ഥാപന അംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, ഇയാളുടെ കോ ണ്ടാക്ട് കണ്ടെത്തിയിട്ടുണ്ടെന്നും സമൂഹവ്യാപനമല്ലെന്നും മുഖ്യമന്ത്രി പിണറായി വി ജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന് ന് കണ്ണൂർ സ്വദേശികളെയും രണ്ട് വിദേശ പൗരന്മാരെയും ഡിസ്ചാർജ് ചെയ്തു. പത്തനംതിട് ടയിൽ ചികിത്സയിലിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആയി.
വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 120003 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 101402 പേർ വീടുകളിലും 601 പേർ ആശുപത്രികളില ുമാണ്. വ്യാഴാഴ്ച 136 പേരെക്കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5342 സാമ്പിളുകൾ പ ുതുതായി പരിേശാധനക്കയച്ചു. 3768 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഫലം ലഭിച്ചിട്ടുണ് ട്. കാസർകോട് കാര്യങ്ങൾ നിയന്ത്രണവിധേയമാണെങ്കിലും ആശ്വസിക്കാനാകില്ല. സമ്പർക്ക വിലക്കിലുള്ളവർ പുറത്തിറങ്ങുന്ന വിഷയമുണ്ട്. കോവിഡ് ഭീഷണി എത്ര കടുത്താലും ഭീഷണി നേരിടാൻ എല്ലാ സജ്ജീകരണവും ഒരുക്കും.
സർക്കാർ ആശുപത്രികൾക്ക് പുറമെയുള്ള സാധ്യത പൂർണമായി ഉപയോഗപ്പെടുത്തും. സംസ്ഥാനത്തെ 879 സ്വകാര്യ ആശുപത്രികളിൽ 69434 കിടക്കകളും 5607 െഎ.സി യൂനിറ്റുകളും ഉണ്ട്. 716 ഹോസ്റ്റലുകളിൽ 15333 മുറികളുമുണ്ട്. ഇവയിൽ ചെറിയ അറ്റകുറ്റപ്പണി വേണ്ടത് നടക്കുകയാണ്.
വിലക്കയറ്റം തടയും –മുഖ്യമന്ത്രി
തിരുവനന്തപുരം: അടച്ചുപൂട്ടലിെൻറ പശ്ചാത്തലത്തിൽ വിലക്കയറ്റം തടയാനും സാധനലഭ്യത ഉറപ്പാക്കാനും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നവർക്കെതിരെ കർശനനടപടി എടുക്കും. വില കൂട്ടി വിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിലക്കയറ്റം, സാധന ദൗർലഭ്യം എന്നിവയിൽ പരാതി ലഭിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. നിലവിലെ സാഹചര്യം ചൂഷണം ചെയ്ത് അവശ്യസാധനങ്ങളുടെ വിലവർധിപ്പിക്കുകയും പൂഴ്ത്തിവെപ്പ് നടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് പല കടകളും പൊലീസ് ഇടപെട്ട് അടപ്പിച്ചു.
ഭക്ഷ്യസാധനങ്ങൾ അടക്കം കൊണ്ടുവരുന്നതിലെ പ്രയാസം പരിഹരിക്കാൻ പ്രത്യേക സംവിധാനം വരും. ഉന്നതതല സംഘം കാര്യങ്ങൾ വിലയിരുത്താനും പരിഹരിക്കാനും പ്രവർത്തിക്കും. എവിടെ നിന്ന് സാധനം കൊണ്ടുവരണോ അവിടെ വാഹനം ലഭ്യമായില്ലെങ്കിൽ കേരളത്തിൽനിന്ന് കോൺവോയ് അടിസ്ഥാനത്തിൽ േപായി കൊണ്ടു വരും. മറ്റ് സംസ്ഥാന സർക്കാറുകളുമായി ചർച്ച ചെയ്ത് ധാരണ ഉണ്ടാക്കും. ഇക്കാര്യത്തിൽ കേന്ദ്ര സഹായവും തേടും. സാധ്യമായ എല്ലാ വഴികളും നടപടികളും ഇക്കാര്യത്തിൽ തേടും. അവശ്യസാധനങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ മൊത്ത കച്ചവടക്കാർ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കും. മൊത്ത കച്ചവടക്കാരുടെ സാധനങ്ങൾ റീെട്ടയിൽ കടകളിലെത്താൻ തടസ്സമുണ്ടാകില്ല. ആദ്യദിവസത്തിൽ വന്ന ആശയക്കുഴപ്പം പരിഹരിക്കും. മൂന്ന്-നാല് മാസങ്ങളിലേക്ക് സാധനം സ്റ്റോക് ചെയ്യും.ഭക്ഷ്യ സാധനങ്ങൾ കൊണ്ടുപോകാൻ തടസ്സം പാടിെല്ലന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. തുറന്നുപ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ ബേക്കറികളും ഉൾപ്പെടും. ബ്രഡും ബിസ്കറ്റും ബേക്കറി ഉൽപന്നവും വീടുകളിൽ ആവശ്യമാണ്.
വെയർഹൗസുകളുടെ പ്രവർത്തന സമയം 24 മണിക്കൂറാക്കി. ലോഡ് ഇറക്കാൻ സൗകര്യം ഉണ്ടാകും.
മറ്റ് കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രാവിലെ 7 മുതൽ വൈകുന്നേരം അഞ്ച് വരെ. ഇൗ സമയത്ത് അവശ്യസാധന കടകൾ പ്രവർത്തിക്കണം. അതിന് തടസ്സം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികളെ ഇറക്കിവിടാൻ അനുവദിക്കില്ല –മുഖ്യമന്ത്രി
- വാടകക്കെട്ടിടങ്ങളിൽനിന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള താമസക്കാരെ ഇറക്കിവിടാൻ അനുവദിക്കില്ല. അവർക്ക് ഉചിതമായ താമസ, ഭക്ഷണ, വൈദ്യ സഹായങ്ങൾ നൽകും
- നവജാത ശിശുക്കൾക്കുള്ള വസ്ത്രം ഇപ്പോൾ ഗിഫ്റ്റ് പാക്കറ്റുകളായാണ് കിട്ടുന്നതെന്നതിനാൽ സാധാരണ തുണികൊണ്ടുള്ള വസ്ത്രങ്ങൾ മെഡിക്കൽ ഷോപ്പുകൾ വഴി വിതരണം ചെയ്യാൻ കഴിയുമോ എന്ന് നോക്കും
- അവശ്യസാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോർ വാഹന നിയമം 66 (3) പ്രകാരം പെർമിറ്റ് എടുക്കുന്നതിൽനിന്ന് ഒഴിവാക്കി
- പാലിെൻറ മൊത്ത സംഭരണവും വിതരണവും നേരത്തേതന്നെ ലോക്ഡൗൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്ററിനറി ആശുപത്രികളെയും ഒഴിവാക്കി.
- വിരമിച്ച 1640 ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും സ്വന്തം സുരക്ഷ ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.
- വീടുകളിലും ജനങ്ങൾക്കിടയിലും നിരന്തരം ഇടപെടുന്ന എല്ലാവർക്കും ഇത് ബാധകമാണ്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരൊക്കെ നല്ല ജാഗ്രത കാണിക്കണം.
- പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാരായ 14,000 പേെര ഫലപ്രദമായി വിന്യസിക്കും
- അവസാനവർഷ നഴ്സിങ് വിദ്യാർഥികളുടെ സേവനം യുക്തമായരീതിയിൽ ഉപയോഗപ്പെടുത്തും.
‘പ്രവാസി മലയാളികൾക്ക് ആശങ്ക വേണ്ട’
തിരുവനന്തപുരം: രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോർത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ എല്ലാ ആവശ്യങ്ങളിലും കൃത്യമായി ഇടപെടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതത് രാജ്യങ്ങളും സംസ്ഥാനങ്ങളും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഓരോരുത്തരും ശ്രമിക്കണം. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിരുവിടരുതെന്ന് പൊലീസിന് നിർദേശം; ഗർഭിണികളെ അവശ്യസേവനത്തിന് നിയോഗിക്കില്ല
തിരുവനന്തപുരം: േകാവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടപടികൾ അതിരുവിടരുതെന്ന് പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജനങ്ങളുടെ അനാവശ്യമായ സഞ്ചാരം ഒഴിവാക്കാൻ കർക്കശമായി പൊലീസ് ഇടപെടുന്നുണ്ട്. ചിലയിടങ്ങളിൽ അത് അതിരുവിടുന്നു എന്ന ആക്ഷേപം വന്നു. വീടുകളിൽ ചെല്ലുന്ന ആരോഗ്യപ്രവർത്തകരെയടക്കം തടയുന്ന അനുഭവം ഉണ്ടാകരുത്. പൊലീസിെൻറ പെരുമാറ്റരീതി ശ്രദ്ധിക്കണം. കേരളത്തെക്കുറിച്ചുള്ള മതിപ്പിന് കോട്ടംതട്ടുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെയെങ്കിലും ഭാഗത്തുണ്ടെങ്കിൽ ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നതിന് തടസ്സമുണ്ടാക്കാൻ പാടില്ല. അക്കാര്യത്തിൽ പൊലീസ് ശ്രദ്ധിക്കണം. കോൺവോയ് അടിസ്ഥാനത്തിൽ വണ്ടിയിൽ കൊണ്ടുവന്ന് ചരക്കുഗതാഗതം സുഗമമാക്കും. പൊലീസ് സംവിധാനങ്ങൾ ഇതിനുപയോഗിക്കും.
ഗർഭിണികളെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽനിന്നും അവശ്യസർവിസുകളിൽനിന്നും മാറ്റിനിർത്തും.
സംസ്ഥാന സർക്കാറിെൻറ ഓഫിസ് ക്രമീകരണങ്ങൾ ഒന്നുകൂടി ക്രമപ്പെടുത്തും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അവശ്യസർവിസുകൾ സംബന്ധിച്ച സർക്കാർ ഉത്തരവുകളിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാവും.
സമ്പർക്കവിലക്കിൽ കഴിയുന്നവർക്ക് മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യാനുള്ള സംവിധാനം ഉറപ്പാക്കും.
ബാങ്ക് ജീവനക്കാർക്ക് യാത്രക്ക് പ്രയാസമില്ല. ചില ആശയക്കുഴപ്പം പൊലീസിനുണ്ട്. തടയാൻ പാടില്ലാത്തത് തടയുന്നു. ആവർത്തിക്കരുതെന്ന് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യധാന്യം വാങ്ങാൻ ആളുകൾക്ക് േപാകാൻ അവകാശമുണ്ട്. സ്വയം സത്യവാങ്മൂലപ്രകാരം കാര്യങ്ങൾ നടത്തണം. തെറ്റായ നടപടി ഉണ്ടായാൽ കർശനമായി തടയും.
ബാങ്കുകൾ നൽകുന്ന സ്വർണവായ്പ നാല് ശതമാനം പലിശനിരക്കിൽ തിരിച്ചടക്കാനുള്ള അവസാന തീയതി മാർച്ച് 31ൽനിന്ന് ജൂൺ 30 വരെയായി നീട്ടണമെന്ന ആവശ്യത്തിെൻറ അടിസ്ഥാനത്തിൽ കേന്ദ്രം റിസർവ് ബാങ്കിന് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഹോട്ടൽ ഉടമകളുടെ സംഘടന 800ൽപരം ഹോട്ടലുകൾ ഭക്ഷണം പാചകം ചെയ്യാനായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു. രണ്ടുലക്ഷം മാസ്ക്കുകളും പത്തുലക്ഷം രൂപയുടെ സാനിറ്റൈസറും (ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ നിന്ന്) നൽകാമെന്നും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കാറ്ററിങ് സ്ഥാപനങ്ങളുടെ സംഘടന സമൂഹഅടുക്കളക്കായി സൗകര്യങ്ങൾ വിട്ടുനൽകാം എന്ന് വാഗ്ദാനം ചെയ്തു.
കോവിഡ് സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന-ജില്ല തലങ്ങളിൽ പി.ആർ.ഡി ഏകോപിത സംവിധാനമുണ്ടാക്കും.
മരുന്നുകളുടെ മൊത്തവ്യാപാര കടകൾ അടപ്പിക്കാൻ പാടില്ല
മദ്യഷാപ്പുകൾ പൂട്ടിയത് ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വ്യാജവാറ്റിനെതിരെ എക്സൈസ് നടപടി കർക്കശമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.