കോവിഡ് 19 കേരളത്തിെൻറ നെല്ലറയുടെ നട്ടെല്ലൊടിച്ചു
text_fieldsകുട്ടനാട്: മഹാപ്രളയത്തിനുശേഷം ഒരുവിധം തലയുയർത്തിയ കുട്ടനാടിനെ കോവിഡ് 19 മഹാമ ാരി വീണ്ടും ദുരിതത്തിലാക്കി. കുട്ടനാട്ടിലെ സർവമേഖലകളും പ്രതിസന്ധിയിലായിരിക്കു കയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കുട്ടനാട്ടിലെ സ്ഥിതി കൂടുതൽ സങ്കീർണമാകും. പുഞ ്ചകൃഷിയുടെ കൊയ്ത്ത് നടക്കുന്നതിനാൽ നിയന്ത്രണം കർഷകരെ വെട്ടിലാക്കും. കൊയ്ത്ത് മുടങ്ങുന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക. കൊയ്ത നെല്ല് തന്നെ കയറ്റിവിടാൻ വാഹനങ്ങൾ കിട്ടുന്നില്ല. അപ്രതീക്ഷിതമായി വന്ന വേനൽമഴയും തിരിച്ചടിയായിട്ടുണ്ട്. കാർഷിക മേഖലയിൽ പണി ഇല്ലാതായതോടെ എന്തുചെയ്യണമെന്നറിയാതെ വീട്ടിനുള്ളിൽ കഴിയുകയാണ് കുട്ടനാട്ടുകാർ.
കൊയ്ത്തിനു പുറമെ കുട്ടനാട്ടിൽ നടന്നുവന്നിരുന്ന വിവിധ കൃഷികളും പ്രതിസന്ധിയിലായി. ഇതുമൂലം വാഴക്കും തെങ്ങിനും തടമെടുത്തു കഴിഞ്ഞ് കൂടിയവരും കച്ചിവിറ്റ് ജീവിച്ചിരുന്നവർക്കുമൊക്കെ തൊഴിലില്ലാത്ത സാഹചര്യമാണ്. മത്സ്യത്തൊഴിലാളികളും താറാവ് കർഷകരും നട്ടം തിരിയുകയാണ്. ടൂറിസത്തിെൻറ ഭാഗമായി കുട്ടനാടിെൻറ ഉൾപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹോംസ്റ്റേകളും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം തേടിയിരുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല
ഇതിനിടെ, ഭക്ഷ്യസാധനങ്ങൾ കുട്ടനാടിെൻറ ഉൾപ്രദേശങ്ങളിൽ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഭക്ഷ്യസാധനങ്ങളുടെ വരവ് കുറഞ്ഞാൽ ആദ്യം ബാധിക്കുക കുട്ടനാടിനെയാകും. തൊഴിൽ പ്രശ്നങ്ങൾക്കൊപ്പം കുട്ടനാട്ടിലെ മിക്ക പഞ്ചായത്തുകളിലും നൂറിനും നൂറിനു മുകളിലും കുടുംബങ്ങൾ സമ്പർക്കവിലക്കിലാണ്. പ്രളയം വിതച്ച ദുരിതം എന്ന് തീരുമെന്ന് കാഴ്ചപ്പാടുണ്ടായിരുന്നു നാടിനെ ഊട്ടുന്ന നെല്ലറക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.