Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാമാരികൾ കണ്ട...

മഹാമാരികൾ കണ്ട കണ്ണംപറമ്പിനെ കോവിഡും വിട്ടില്ല

text_fields
bookmark_border
covid-19
cancel

കോഴിക്കോട്: മഹാമാരികളുടെ മരവിപ്പിക്കുന്ന ഒാർമകളുറങ്ങുന്ന കണ്ണംപറമ്പ് ശ് മശാനം കോവിഡ് ബാധിച്ച് മരിച്ച മൃതദേഹവും ഏറ്റുവാങ്ങി. ലോകം നടുങ്ങുന്ന കോവിഡ് ബാധ യിൽ വിടപറഞ്ഞ നാലു മാസം പ്രായമായ കുഞ്ഞിെൻറ മൃതദേഹം കഴിഞ്ഞ ദിവസം കേരളത്തിലെ ഏറ്റവ ും വലിയ ഈ മുസ്ലിം ശ്മശാനത്തിലാണ് ഖബറടക്കിയത്. രണ്ട് തവണ രാജ്യം നടുങ്ങിയ കോളറക്കും ഇൗയിടെ നിപക്കും ശേഷം കോവിഡ് കാലത്തും നൂറ്റാണ്ടിലേറെ പഴക്കമുള്ള കണ്ണംപറമ്പിന് മാറിനിൽക്കാനായില്ല.

മഹാമാരികൾ ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ രാജ്യത്തെ പലയിടത്തും നാട്ടുകാർ തടസ്സം നിൽക്കുേമ്പാൾ ഇവിടത്തുകാർ എല്ലാ സഹകരണവും നൽകുകയാണ് ചെയ്യുന്നത്.അനാഥമായതും മറ്റു സ്ഥലങ്ങളിൽ നിന്നുള്ളതുമായ മൃതദേഹങ്ങൾ ഏറ്റെടുക്കുമെന്നതാണ് ഈ ശ്മശാനത്തിെൻ പ്രത്യേകത. മറ്റു മഹല്ലുകളിൽ നിന്നുള്ളവയും ഔദ്യോഗിക കത്തുണ്ടെങ്കിൽ ഇവിടെ ഖബറടക്കാം. കോർപറേഷെൻറ ഉടമസ്ഥതയിലുള്ള കണ്ണംപറമ്പിൽ ഇനിയുമൊരു കോവിഡ് മൃതദേഹം എത്താതിരിക്കട്ടെയെന്ന പ്രാർഥനയിലാണ് പരിസരവാസികളും പള്ളിക്കമ്മിറ്റിക്കാരും. 13ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പള്ളിപ്പറമ്പിന് ചുറ്റും ആയിരക്കണക്കിനു വീടുകളാണുള്ളത്. നിപയുടെ കാലത്ത് കോഴിക്കോട്ട് മരിക്കുന്നവരുടെ ഖബറടക്കവും കണ്ണംപറമ്പിലായിരുന്നു. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 1858ലും 1890ലും നഗരത്തെ വിറപ്പിച്ച കോളറയെന്ന ‘നടപ്പുദീന’ ത്തെ തുടർന്നാണ് കണ്ണംപറമ്പ് ശ്മശാനം തുറന്നത്.

മഹാമാരിയിൽ കൂടുതലും മരിച്ചത് മാപ്പിളമാരായിരുന്നു. നഗരത്തിലെ പള്ളികളിലും വീടുകളിലെ സമീപവും മുതദേഹം അടക്കം ചെയ്യുന്നത് പ്രശ്നമാണെന്ന് കണ്ടെത്തിയാണ് മാപ്പിളമാർക്ക് പൊതു ശ്മശാനമായി കണ്ണംപറമ്പ് തുറന്നത്. അറക്കൽ കോയട്ടിഹാജിയാണ് കണ്ണംപറമ്പിെൻറ സ്ഥാപകനായി ചരിത്രരേഖകളിലുള്ളത്. 1859 ജൂലൈ 16ന് സ്ഥലം കണ്ടെത്തി. ബേപ്പൂർ റോഡിൽ ടോൾ ഗേറ്റിനു സമീപമുള്ള പള്ളിപറമ്പ്്, മിതപറമ്പ്് എന്നീ ഒഴിഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കി എറ്റവും ഉചിതമായ കണ്ണംപറമ്പ് തിരഞ്ഞെടുക്കുകയായിരുന്നു. 1862 ജനുവരി 27ന് സർക്കാർ ഏറ്റെടുത്തു. 1890-91 കാലഘട്ടത്തിൽ രണ്ടാമതും കോളറ നഗരത്തിൽ താണ്ഡവമാടിയപ്പോൾ കണ്ണംപറമ്പ് മുഖ്യ ആശ്രയമായി. പണ്ട് കാട് പിടിച്ചുകിടന്ന ശ്മശാനം1999നു ശേഷമാണ് ഇന്നത്തെ പോലെ നവീകരിച്ചത്. പ്ലോട്ടുകളാക്കി തിരിച്ചാണ് ഇപ്പോൾ ഖബറൊരുക്കുന്നത്. മയ്യിത്തുകളുെട വിവരങ്ങളും മറമാടിയ സ്ഥലവും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. കാലങ്ങൾ കഴിഞ്ഞാലും കുടുംബങ്ങൾക്ക് ഖബറിടങ്ങൾ തിരിച്ചറിയാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCoronaviruscovid 19
News Summary - Covid 19 in kannamparambu-Kerala news
Next Story