ഒന്നും മനഃപൂർവമല്ല; ഇനിയും തളർത്തരുത് -ഇറ്റലിയിൽ നിന്നുവന്ന കോവിഡ് ബാധിതൻ
text_fieldsകോട്ടയം: ഒന്നും മനഃപൂർവമായിരുന്നില്ലെന്നും ഇനിയും തളർത്തരുതെന്നും കോവിഡ് സ്ഥി രീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന കോട്ടയം ചെങ്ങളം സ്വദേശ ിയായ യുവാവ്. അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണ്. ഇങ്ങനെയൊക്കെ വരുമെന്ന് കരുതിയില്ല. ആരെയും ദ്രോഹിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഏറെ വിഷമമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ഫോണിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇനിയെങ്കിലും വെറുതെവിടണം. തന്നെയും കുടുംബത്തെയും ക്രൂശിക്കരുത്. സർക്കാർ പുറത്തുവിട്ട റൂട്ട് മാപ്പിൽ പറയാത്ത ഒരിടത്തും പോയിട്ടില്ല. പലയിടത്തും തങ്ങൾ പോയെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. എല്ലാ വിവരങ്ങളും ആരോഗ്യപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. തനിക്കും ഭാര്യക്കും കുഞ്ഞിനും ആരോഗ്യപ്രശ്നമില്ല. പനിയും കാര്യമായ അസ്വസ്ഥതകളുമില്ല. തെൻറ അനുഭവത്തിൽനിന്ന് അപകടരോഗമായിട്ട് തോന്നുന്നില്ല. പനി വന്നതുപോലെയേയുള്ളൂ. പേടിക്കേണ്ട സാഹചര്യമില്ല. ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മതിയെന്നും ഭാര്യക്കൊപ്പം ചികിത്സയിൽ കഴിയുന്ന യുവാവ് പറഞ്ഞു.
എല്ലാവർക്കും പേടിയാണ്. ആരെയും കുറ്റം പറയുന്നില്ല. രോഗമുണ്ടെന്ന് അറിയാതെയാണ് പലയിടത്തും പോയത്. നാലോ അഞ്ചോ ദിവസത്തിനകം മാറുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഡോക്ടർമാർ ചികിത്സക്കുപരി മാനസികമായി കരുത്ത് പകരാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ അതാണ് തങ്ങൾക്ക് അത്യാവശ്യം. ശാരീരിക ബുദ്ധിമുട്ട് ഒന്നുമില്ല. മാനസിക ബുദ്ധിമുട്ട് മാത്രമാണുള്ളത്. ഭാര്യയുടെ മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമാണ്.
അവർ സംസാരിക്കുന്ന വിഡിയോ ഡോക്ടർമാർ കാണിച്ചുതന്നു. ചെങ്ങളത്തെ വീട്ടുകാർ ഒറ്റെപ്പട്ട നിലയിലാണ്. മാനസികമായി പിന്തുണ നൽകണമെന്നും യുവാവ് പറഞ്ഞു. റാന്നിയിൽ രോഗം സ്ഥിരീകരിച്ച ഇറ്റലിൽനിന്നെത്തിയ കുടുംബത്തിലെ മരുമകനാണ് യുവാവ്. ഇയാളുെട ഭാര്യക്കും രോഗം സ്ഥിരീകരിച്ചെങ്കിലും നാലരവയസ്സുകാരിയായ മകൾക്ക് ബാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.