Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാനിറ്റൈസറിലും...

സാനിറ്റൈസറിലും കമ്പനികളുടെ ചൂഷണം; നിറവും മണവും കൂട്ടി കബളിപ്പിക്കൽ

text_fields
bookmark_border
sanitizer
cancel

തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മലയാളികളുടെ സാനിൈറ്റസർ ശീലത്തെ നിറവും മണവും കാട്ടി ചൂഷണം ചെയ്യാൻ അന്യസംസ്ഥാന കമ്പനികൾ സജീവം. സാനിറ്റൈസറിൽ െഎസോപ്രൊപ്പേൽ ആൾക്കഹോൾ, ഇൗഥേൽ ആൽക്കഹോൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് 70 ശതമാനം ഉണ്ടായിരിക്കണമെന്നാണ് കർശന വ്യവസ്ഥയും ലോകാരോഗ്യ സംഘനയുടെ നിർദേശവും. എന്നാൽ, വിപണിയിലെ ക്ഷാമവും വർധിച്ച ആവശ്യകതയും കണക്കിലെടുത്ത് 30-40 ശതമാനം മാത്രം ആൽക്കേഹാൾ ഉൾപ്പെടുത്തിയ സാനിറ്റൈസർ വിപണിയിലെത്തി. പനിനീരോ മറ്റ് സുഗന്ധവർധക വസ്തുക്കളോ ചേർത്ത് തയ്യാറാക്കിയ ഇവ വ്യാപകമായി തമിഴ്നാട്, ഗുജറാത്ത്, മുംബൈ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിേലക്ക് കയറ്റി അയക്കുന്നത്.

ആൽക്കഹോളിെൻറ അനുപാതം കുറഞ്ഞാൽ സാനിറ്റൈസറിെൻറ അണുനാശകശക്തി കുറയുമെന്നും ഗുണമേൻമ നഷ്ടപ്പെടുമെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ആൽക്കഹോളിെൻറ മണം പലർക്കും ബുദ്ധിമുട്ടാകുമെന്നതിനാലാണ് സുഗന്ധവസ്തുക്കൾ ചേർക്കുന്നത്. എന്നാൽ, ആൽക്കഹോളിെൻറ കുറഞ്ഞ സാന്നിധ്യം മറച്ചുവെക്കാനുള്ള ഉപാധിയായി സുഗന്ധം വർധിപ്പിക്കൽ മാറുകയാണ്. സാനിറ്റൈസറുകൾക്ക് ഇതുവരെ കേന്ദ്രസർക്കാർ വില നിശ്ചയിച്ചിട്ടില്ല. ഇത് മൂലം ഒാരോ കമ്പനികളും തോന്നിയ വിലക്കാണ് വിൽക്കുന്നത്. ലൈസൻസില്ലാത്ത കമ്പനികൾ പോലും സാനിറ്റൈസറുകൾ വ്യാപകമായി നിർമ്മിക്കുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ രവി.എസ്.മേനോൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് മരുന്നുകളുടെ വില നിശ്ചയിക്കേണ്ടത്. എന്നാൽ, സാനിറ്റൈസറുകളെ അവശ്യസാധനങ്ങളുടെ വിഭാഗത്തിൽ പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെ പൂഴ്ത്തിവെയ്പ്പ്, ഗുണനിലവാരക്കുറവ്, മായം ചേർക്കൽ എന്നിവ പരിശോധിക്കാനും തടയാനും ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചു. എങ്കിലും വിലനിർണ്ണയം അനിവാര്യമാണ്. നിലവിലെ ശരാശരി 500 മില്ലീലിറ്റർ സാനിറ്റൈസർ 150-200 രൂപക്ക് വിൽക്കാമെന്നിരിക്കെ 500 രൂപ വരെ ഇൗടാക്കി കമ്പനികൾ ആളുകളെ കൊള്ളയടിക്കുന്നു.

സാനിറ്റൈസർ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് മറ്റൊരു വെല്ലുവിളി. ഇൗഥേൽ ആൾക്കഹോൾ പൂർണമായും സർക്കാർ നിയന്ത്രണത്തിലായതിനാൽ പുറത്തുകിട്ടില്ല. െഎസോപ്രൊപ്പേൽ ആൾക്കഹോളിെൻറ വില കുത്തനെ ഉയർന്നിട്ടുണ്ട്. ലിറ്ററിന് 80-90 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ലിറ്ററിന് 170-180 രൂപ നൽകണം. ഇതും സാനിറ്റൈസർ നിർമ്മാണത്തിൽ അനുപാതം കുറയാൻ കാരണമായി.

മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില സർക്കാർ നിശ്ചയിക്കണം –ഹൈകോടതി

കൊച്ചി: േകാവിഡിെൻറ പശ്ചാത്തലത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ച് സർക്കാർ സർക്കുലർ ഇറക്കണമെന്ന് ഹൈകോടതി. മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടി വിൽക്കാൻ ശ്രമം ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആവശ്യത്തിന് മാസ്കുകളും സാനിറ്റൈസറുകളും ഉറപ്പുവരുത്തണമെന്നതടക്കം ആവശ്യപ്പെട്ട് ജസ്റ്റിസ് ബ്രിഗേഡ് എന്ന സംഘടന നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

അതേസമയം, പൊതുജനങ്ങൾ ഒത്തുകൂടാനിടയുള്ള ഷോപ്പിങ് മാളുകൾ, സ്കൂളുകൾ, തിയറ്ററുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സർവകലാശാലകൾ തുടങ്ങിയവ താൽക്കാലികമായി അടച്ചിടണമെന്ന ഹരജിയിലെ ആവശ്യം കോടതി തള്ളി.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsduplicate Sanitiser
News Summary - COVID 19 duplicate Sanitiser Sale in Kerala -Kerala News
Next Story