കോവിഡ് തോറ്റു; മരണമുഖത്തുനിന്ന് ബ്രയാൻ നീൽ ജീവിതത്തിലേക്ക്
text_fieldsകൊച്ചി: രോഗമുക്തനായി ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ ആശുപത്രി വിടുമ്പോൾ കളമശ്ശേരി ഗവ. മ െഡിക്കൽ കോളജിലെ വൈദ്യസംഘത്തിന് സന്തോഷം ഇരട്ടി. കോവിഡിെൻറ പിടിയിൽനിന്ന് കഠിനശ് രമത്തിലൂടെയാണ് ഇവർ ബ്രയാെൻറ ജീവൻ തിരിച്ചുപിടിച്ചത്. ജീവിതം വീണ്ടെടുത്ത് ബ്രയാന് നൽകുമ്പോൾ ജയിച്ച സന്തോഷമാണ് എറണാകുളത്തെ ആരോഗ്യ പ്രവർത്തകർക്ക്. മാർച്ച് 15നാണ് കോവിഡ് പരിശോധനഫലം പോസിറ്റീവായതിനെത്തുടർന്ന് 57കാരനായ ബ്രയാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ജെയ്ൻ ലോക്വുഡും ഒപ്പമുണ്ടായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാൻ. രക്തത്തിലെ ഓക്സിജെൻറ അളവ് കുറഞ്ഞുകൊണ്ടിരുന്നു. ശ്വാസോച്ഛ്വാസം അപകടനിലയിലേക്ക് എത്തി. തുടർന്ന്, സംസ്ഥാന മെഡിക്കൽ ബോർഡിെൻറ അനുമതിയോടെ ആൻറി വൈറൽ മരുന്നുകളായ റിറ്റോനാവിർ, ലോപിനാവിർ കോമ്പിനേഷൻ നൽകി. 14 ദിവസം തുടർന്നു. മൂന്നുദിവസം കഴിഞ്ഞപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടു. പക്ഷേ, പനി മാറിയില്ല. ഇടത് ശ്വാസകോശത്തിൽ പൂർണമായും വലതുഭാഗത്ത് ഭാഗികമായും ന്യുമോണിയ പടർന്നതായി കണ്ടെത്തി. ഏഴുദിവസമായപ്പോൾ ന്യുമോണിയയും പനിയും കുറഞ്ഞു. പരിശോധന ഫലവും നെഗറ്റിവായി. ഫലം നെഗറ്റിവ് ആയതിനാൽ ഭാര്യയെ നേരേത്ത ഡിസ്ചാർജ് ചെയ്തിരുന്നു.
ഡോക്ടർമാരായ ഫത്തഹുദ്ദീൻ, ജേക്കബ് കെ. ജേക്കബ്, ഗണേശ് മോഹൻ, ഗീതാ നായർ, വിധുകുമാർ, വിഭ സന്തോഷ്, റെനിമോൾ എന്നിവരടങ്ങുന്ന സംഘമാണ് ബ്രയാനെ ചികിത്സിച്ചത്. നഴ്സിങ് സൂപ്രണ്ട് സാൻറി അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് ടി.ടി, സ്റ്റാഫ് നഴ്സുമാരായ നിർമല, വിദ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.