Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരില്ല; വിമാന...

യാത്രക്കാരില്ല; വിമാന ടിക്കറ്റ് നിരക്കുകൾ താഴേക്ക്

text_fields
bookmark_border
യാത്രക്കാരില്ല; വിമാന ടിക്കറ്റ് നിരക്കുകൾ താഴേക്ക്
cancel

നെടുമ്പാശ്ശേരി: കോവിഡ്-19 ഭീതിയെത്തുടർന്ന് വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കു റഞ്ഞു. മിക്ക സർവിസിലും ഏറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തേ ബുക്ക് ചെയ്തവർ പോലും അവസാന നിമിഷം യാത്ര റദ്ദാക്കുന്നത് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കുന് നുണ്ട്. യാത്രക്കാർ തീരെ കുറയുമ്പോൾ സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർവിസ് റദ് ദാക്കുന്നതും പതിവായി.

ആഭ്യന്തര യാത്രടിക്കറ്റുകളുടെ കുറഞ്ഞ നിരക്ക് സ്പൈസ് ജെറ്റ് 987 രൂപയാക്കി. ഈ മാസം 15നകം ബുക്ക് ചെയ്യുന്നവർക്ക് ഈ നിരക്കിൽ അടുത്ത വർഷം ഫെബ്രുവരി 28നുള്ളിൽ ഏതെങ്കിലും ഒരുദിവസം യാത്ര ചെയ്യാം. രാജ്യാന്തര ടിക്കറ്റുകളുടെ കുറഞ്ഞ നിരക്ക് 3699 രൂപയായും താഴ്ത്തിയിട്ടുണ്ട്. കേരളത്തിൽനിന്ന് ബംഗളൂരു ഉൾെപ്പടെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രനിരക്കും കുത്തനെ കുറച്ചിരിക്കുകയാണ്.

ദുബൈയിലേക്ക് അടുത്ത ഒരാഴ്ചത്തേക്ക് 6800 രൂപയായാണ് നിരക്ക് കുറച്ചിരിക്കുന്നത്. ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ രണ്ടായിരത്തിനടുത്ത് ഈടാക്കുേമ്പാൾ മാർച്ച് 27 മുതൽ വിമാനയാത്രക്ക് ഏതാണ്ട് 1200 രൂപ മതി. യാത്രക്കാരെ തിരിച്ചുപിടിക്കാൻ പല ഓഫറും വിമാനക്കമ്പനികൾ മുന്നോട്ടുവെക്കുന്നുണ്ട്.

വിമാനങ്ങളുടെ വിവരം അറിയാൻ സംവിധാനമില്ല

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നേരത്തേ ബുക്ക് ചെയ്ത വിമാനങ്ങളുടെ വിവരം അറിയാൻ സംവിധാനമില്ലാതെ യാത്രക്കാർ വലയുന്നു. കോവിഡ്-19െൻറ പശ്ചാത്തലത്തിൽ വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്നറിയാൻ അതത് കമ്പനികളിലേക്ക് വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഓൺലൈൻ വഴി ടിക്കറ്റെടുത്തവരാണ് ഏറെയും ബുദ്ധിമുട്ടിലാകുന്നത്.

വിമാനം റദ്ദാക്കുകയോ സമയം വൈകുകയോ ചെയ്താൽ സന്ദേശമായെങ്കിലും ടിക്കറ്റെടുത്ത ആളുടെ നമ്പറിലേക്ക് അറിയിക്കണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) ആവർത്തിച്ച് നിർദേശം നൽകാറുണ്ടെങ്കിലും പല വിമാനക്കമ്പനികളും പാലിക്കാറില്ല. ഇതുമൂലം യാത്രക്കാർ വിമാനത്താവളത്തിൽ നേരിട്ട് എത്തേണ്ടിവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight ticket charge
News Summary - covid 10 flight ticket-kerala news
Next Story